കഴിഞ്ഞ ഒരാഴ്ച്ചയായി തമ്പടിച്ച് പാർവതി പുഴയിലെ ചളിയും മണ്ണും കോരി പ്രതീക്ഷ വറ്റാതെ തിരച്ചിൽ തുടർന്നു കൊണ്ടിരിക്കുകയാണിവർ. മുഗൾ രാജഭരണ കാലത്തെ സ്വർണനാണയങ്ങൾക്ക് വേണ്ടിയാണ് തിരച്ചിൽ. രാജ്ഘഡ് ജില്ലയിലെ ശിവപുര, ഗരുഡ്പുര ഗ്രാമങ്ങളിലെ ജനങ്ങളാണ് തിരച്ചിൽ നടത്തുന്നത്.
ദിവസങ്ങൾക്ക് പുഴയിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികൾക്ക് സ്വർണവും വെള്ളിയും നാണയങ്ങൾ ലഭിച്ചുവെന്ന വാർത്ത പ്രചരിച്ചതോടെയാണ് ഗ്രാമത്തിലെ ജനങ്ങൾ പുഴയുടെ തീരത്തേക്ക് ഒഴുകിയെത്തിയത്. എട്ട് ദിവസം മുമ്പ് ഇവിടെ നിന്നും പഴയ കാലത്തെ നാണയങ്ങൾ ചിലർക്ക് ലഭിച്ചതായും അതിന് ശേഷം ആളുകൾ കൂട്ടത്തോടെ നിധി അന്വേഷിച്ച് എത്തിക്കൊണ്ടിരിക്കുകയാണെന്നും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പുഴയിൽ നിധിശേഖരമുണ്ടെന്ന വിശ്വാസത്തിലാണ് കേട്ടവരെല്ലാം എത്തുന്നത്.
advertisement
You may also like:പ്രിയങ്ക ചോപ്ര സന്ദർശിച്ച സലൂണിന് പിഴ ചുമത്തി; കാരണമുണ്ട്
പുഴയിൽ നിന്നും വിലപിടിപ്പുള്ള നാണയങ്ങൾ ലഭിച്ചു എന്ന വാർത്ത കാട്ടുതീ പോലെ പടർന്നതോടെ ജില്ലയിലെ വിദൂര ഗ്രാമങ്ങളിൽ നിന്നുപോലും ആളുകൾ എത്തിത്തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനങ്ങളുടെ കുത്തൊഴുക്കും പുഴയിലെ തിരച്ചിലും കൂടി വന്നതോടെ സ്ഥലത്ത് പൊലീസും തമ്പടിച്ചിരിക്കുകയാണ്.
You may also like:കുടുംബത്തോട് യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക്; നോവായി അമ്മയുടെയും പിഞ്ചുമക്കളുടെയും അവസാന സെൽഫി
രാപ്പകലില്ലാതെ ഭാഗ്യം തേടി പുഴയിൽ മുങ്ങിത്താഴുകയാണ് ജനങ്ങൾ. അൽപ്പം പരിശ്രമിച്ചാലും സ്വർണനാണയങ്ങൽ ലഭിക്കുമെന്ന് തന്നെയാണ് ഗ്രാമീണരുടെ പ്രതീക്ഷ. അതേസമയം, ഊഹാപോഹങ്ങൾ വിശ്വസിച്ച് ഭാഗ്യപരീക്ഷണത്തിന് മുതിരരുതെന്ന് പൊലീസും ജനങ്ങൾക്ക് നിർദേശം നൽകുന്നുണ്ട്.
എന്തായാലും സംഭവത്തിൽ ജില്ലാ കലക്ടര‍് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് പുഴയുടെ തീരത്തു നിന്നും ചിലർക്ക് പുരാതന നാണയങ്ങൾ ലഭിച്ചിരുന്നുവെന്നും അതിന് പിന്നാലെയാണ് ജനങ്ങൾ നിധി തേടി വരുന്നതെന്നും കളക്ടർ പറയുന്നു.
