'കൊറോണ വൈറസ് മുസ്ലീങ്ങളെ ബാധിക്കില്ല.. തബ്ലീഗി പ്രവർത്തകർ സാമൂഹിക അകലം പാലിക്കൽ വ്യവസ്ഥ പിന്തുടരേണ്ട ആവശ്യമില്ല.. സാമൂഹിക അകലം പാലിക്കണമെന്നത് മതത്തിൽ പറയുന്നില്ല' എന്നായിരുന്നു സന്ദേശം. ഏറെ വിമർശനങ്ങള്‍ ഉയർത്തിയ ഈ ഓഡിയോ ക്ലിപ് വ്യാജമാകാനാണ് സാധ്യതയെന്നാണ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് നടത്തിയ അമ്പേഷണത്തിൽ കണ്ടെത്തിയത്.
TRENDING:മദ്യം വാങ്ങാൻ ഓൺലൈൻ ആപ്പ്; സാധ്യതകൾ പരിശോധിക്കാൻ എക്സൈസ് വകുപ്പ് [NEWS]മഹാരാഷ്ട്ര ട്രെയിൻ അപകടം: നാട്ടിലെത്താൻ അവർ സർക്കാർ സഹായം തേടി കാത്തിരുന്നു; ഒടുവിൽ മരണത്തിലേക്ക് നടക്കേണ്ടി വന്നു [NEWS]COVID 19 | രോഗബാധിതർ കൂടുന്നു; കുവൈറ്റിൽ മെയ് 10 മുതൽ സമ്പൂര്‍ണ്ണ കർഫ്യു [NEWS]
advertisement
കാന്ധൽവിക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസില്‍ തെളിവായി ഉൾപ്പെടുത്തിയ ഈ ഓഡിയോ ക്ലിപ്പുകൾ ഫോറന്‍സിക് ലാബോറട്ടറിയിൽ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. വിവിധ ഓഡിയോ ക്ലിപ്പുകൾ ഒരുമിച്ച് ചേർത്ത് നിർമ്മിച്ച ഒരു സന്ദേശമാണിതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ആ സാഹചര്യത്തിലാണ് ഓഡിയോ സന്ദേശം വ്യാജമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയതും വിദഗ്ധ പരിശോധനകൾക്കായി അയച്ചതും.
മാര്‍ച്ച് 31നാണ് പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരം സാദ് ഉൾപ്പെടെ ഏഴ് തബ് ലീഗ് അംഗങ്ങള്‍ക്കെതിരെ നിസാമുദ്ദീന്‍ പൊലീസ് കേസെടുത്തത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും കൊറോണ വൈറസ് പടര്‍ത്താന്‍ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു കേസ്. സാദിന്റെ പേരിൽ പ്രചരിച്ച ഓഡിയോ സന്ദേശങ്ങൾ കൂടി പരാമർശിച്ചായിരുന്നു കേസിൽ എഫ് ഐആർ തയ്യാറാക്കിയത്.