തെക്കിൽ വില്ലേജിലെ 15 ഏക്കർ ഭൂമിയിലാണ് ആശുപത്രി നിർമ്മിക്കുന്നത്. നിർമ്മാണം നാളെ മുതൽ ആരംഭിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ്
ആശുപത്രി കെട്ടിടം നിർമ്മിക്കുന്നത്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പണി പൂർത്തിയാകും. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ജില്ലയ്ക്ക് നൽകിയ സംഭാവനയാണ് ഈ ആശുപത്രിയെന്നും കളക്ടർ പറഞ്ഞു.
ചട്ടംചാലിന് സമീപമാണ് ആശുപത്രി നിർമ്മിക്കുന്നത്. ആ പ്രദേശത്തെ കരാറുകാർ ജെ.സി.ബികൾ വിട്ടുനൽകി സഹായിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.
കാസർകോട് മെഡിക്കൽ കോളജിന് കെഎസ്ഇബി 10 കോടി രൂപ കൈമാറിയിട്ടുണ്ട്. കോവിഡ് രോഗികൾക്കായി ജില്ലയിൽ 903 ബഡ്ഡുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 148 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 152 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായത്. ഇതിൽ നലു പേർ രോഗം ഭേദമായി വീടുകളിലേക്കു മടങ്ങിയെന്നും കളക്ടർ അറിയിച്ചു.
advertisement
You may also like:അമേരിക്ക ആവശ്യപ്പെട്ട മരുന്ന് നൽകിയില്ലെങ്കിൽ പ്രതികാരനടപടിയുണ്ടാകും; ഇന്ത്യയ്ക്കെതിരെ മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് [PHOTO]മുഖ്യം ജനങ്ങളുടെ ജീവൻ; ലോക്ക് ഡൗൺ നീട്ടണമെന്ന അഭ്യർഥനയുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]
ജനങ്ങൾ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു. രോഗ ബാധിതരിൽ 89 പേരും ഗൾഫിൽ നിന്നും എത്തിയവരാണ്. ഗൾഫിൽ നിന്നും എത്തിയവർ ഉൾപ്പെടെ ഫെബ്രുവരി 20 നു ശേഷം ജില്ലയിലേക്ക് പ്രവേശിച്ചവരെല്ലാം റൂം ക്വാറന്റൈനിൽ കഴിയണമെന്നും കളക്ടർ നിർദ്ദേശിച്ചു.