കോവീഷീൽഡ് വാക്സിൻ ഒരു ഡോസ് 600 രൂപയ്ക്കാകും സ്വകാര്യ ആശുപത്രികൾക്ക് നൽകുക. ഇതിന് പുറമെ സർവ്വീസ് ചാർജും ആശുപത്രികൾക്ക് ഈടാക്കാം. കേന്ദ്രം അനുവദിച്ച് കൊടുത്ത സർവ്വീസ് ചാർജ് തന്നെ 250 രൂപയാണ്. അതായത് കുറഞ്ഞത് 850 രൂപ സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്സിൻ എടുക്കാൻ കൊടുക്കേണ്ടി വരും. ജിഎസ്ടി കൂടി ഈടാക്കിയാൽ തുക അനിയും കൂടും.
കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാൻ ഇനി ഓൺലൈൻ രജിസ്ട്രേഷൻ വേണ്ട. സ്പോട്ട് അലോട്ട്മെന്റിലൂടെ രണ്ടാം ഡോസ് വാക്സിൻ നൽകും. രണ്ടാം ഡോസെടുക്കാനുള്ളവർക്ക് മുൻഗണന നൽകാൻ ആരോഗ്യവകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശമിറക്കി. ഓൺലൈനിൽ സ്ലോട്ട് ലഭിക്കാത്തതിനാൽ രണ്ടാം ഡോസ് വൈകുന്നതായി പരാതി വ്യാപകമായതോടെയാണ് നടപടി.
advertisement
രണ്ടാം ഡോസിന് നീക്കിവെച്ച ശേഷം അവശേഷിക്കുന്ന സ്ലോട്ടുകൾ മാത്രമേ ഇനി ഓൺലൈനിൽ ബുക്ക് ചെയ്യാനാകൂ. സ്പോട്ട് അലോട്ട്മെന്റിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണത്തിനും നിർദ്ദേശമുണ്ട്. ഓരോ കേന്ദ്രങ്ങളിലും രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവരെ കണ്ടെത്തി പ്രത്യേകം സമയം അനുവദിച്ച് നൽകാനാണ് നിർദ്ദേശം.
രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ നാല് മുതല്‍ ആറ് ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്‌സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുവാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതനുസരിച്ച് വാക്‌സിനേഷന്‍ സെന്ററുകളിലെ മാനേജര്‍മാര്‍ ആശ പ്രവര്‍ത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുന്നതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Summary: Private hospitals in Kerala will not be allotted free Covid 19 vaccines and therefore people have to pay for it
