ഈ സാഹചര്യത്തിലാണ് രണ്ട് കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ കൂടി തുടങ്ങാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കരുമാലൂർ എസ്. എൻ. ജി.ഐ. എസ്. ടി, രായമംഗലം ഐ. എൽ. എം കോളേജ് എന്നിവിടങ്ങളിൽ ആണ് പുതിയ എഫ്. എൽ. ടി. സി കൾ പ്രവർത്തനം ആരംഭിക്കുന്നത്. കരുമാലൂരിൽ 120 പേർക്കുള്ള സൗകര്യവും രായമംഗലത്ത് 70 പേർക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതോടെ സി.എഫ്.എൽ.ടി.സികളുടെ ആകെ എണ്ണം 16 ആയി.
Also Read- ഓലയിൽ വർണ്ണമായി വിടർന്ന് താരങ്ങൾ; ശ്രദ്ധ നേടി മനുവിന്‍റെ 'ലീഫ് ആർട്ട്'
advertisement
ജില്ലയിലെ സി. എഫ്. എൽ. ടി. സി കളിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾക്ക് നൽകുന്ന ഭക്ഷണം രുചിയുള്ളതും ഗുണമേന്മയുള്ളതുമാണെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മെഡിക്കൽ ഓഫീസർമാരും ഉറപ്പാക്കണമെന്ന് കളക്ടർ എസ്. സുഹാസ് നിർദേശം നൽകി. കോവിഡ് പ്രവർത്തനങ്ങൾ വികേന്ദ്രികരിക്കുന്നതിന്റെ ഭാഗമായി സി. എഫ്. എൽ. ടി. സി കളുടെ പ്രവർത്തനം വിലയിരുത്താനായി ഓൺലൈൻ യോഗങ്ങൾ കൂടുതൽ ചേരാനും കളക്ടർ നിർദേശം നൽകി.
കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ ഡാറ്റ എൻട്രി ഉൾപ്പടെയുള്ള ജോലികൾക്ക് അധ്യാപകരെ നിയോഗിക്കും. കോവിഡ് ചികിത്സ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് വഴി അപേക്ഷകൾ സമർപ്പിക്കാനും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.