കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുള്ള ബംഗ്ലാദേശിൽ പ്രാര്‍ഥനയ്ക്കായി അഞ്ചിൽ കൂടുതൽ ആളുകള്‍ ഒത്തു ചേരുന്നതിന് പോലും വിലക്കുണ്ട്. എന്നാൽ എല്ലാ നിയന്ത്രണങ്ങളും മറികടന്നാണ് സംസ്കാര ചടങ്ങിൽ ഇത്രയധികം ആളുകൾ പങ്കെടുത്തത്.
അടുത്ത പ്രദേശങ്ങളില്‍ നിന്നു പോലും കാൽനടയായി എത്തി പതിനായിരക്കണക്കിന് ആളുകൾ മൗലാനയുടെ അന്തിമ ചടങ്ങിൽ പങ്കെടുത്തുവെന്നാണ് ഇസ്ലാമിസ്റ്റ് പാർട്ടി ജോയിന്‍റ് സെക്രട്ടറി ജനറൽ മുഹമ്മദ് മംനുൽ ഹഖ് പറഞ്ഞത്.
BEST PERFORMING STORIES:ലോക്ക് ഡൗൺ: 7 ജില്ലകളില്‍ ഇന്നുമുതല്‍ ഇളവ് [NEWS]Lockdown ഇളവ്; ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ ഇങ്ങനെ [NEWS]കോവിഡ് പ്രതിരോധം: മുടിവെട്ടാൻ പോകുന്നവർ തുണിയും ടൗവ്വലും കരുതണമെന്ന് നിർദേശം [NEWS]
advertisement
ഇത്രയധികം ആളുകൾ ചടങ്ങിൽ പങ്കെടുത്തുവെന്ന കാര്യം പൊലീസും പ്രധാനമന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റന്‍റ് ഷാ അലി ഫര്‍ഹദും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും ആളുകള്‍ ഒരുമിച്ചെത്തിയതിനാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനും കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. കോവിഡ് വ്യാപന ഭീതിയിലുള്ള രാജ്യത്ത് ഈ ചടങ്ങ് മൂലം രോഗം വീണ്ടും വ്യാപിക്കുമോയെന്ന ഭയത്തിലാണ് ഭരണാധികാരികൾ.
അതേസമയം ഇത്രയധികം ആളുകൾ എങ്ങനെ ഒത്തുകൂടിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ പ്രത്യേക കമ്മിറ്റിക്ക് രൂപം കൊടുത്തുവെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ അനുസരിച്ച് ബംഗ്ലാദേശിൽ 2456 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 91 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ കിറ്റുകളുടെ ദൗർലഭ്യം ഉള്ള രാജ്യത്ത് യഥാര്‍ഥ കണക്കുകൾ ഇതിലും കൂടുതലാകാമെന്നാണ് അധികൃതർ തന്നെ പറയുന്നത്.