2021 ഫെബ്രുവരി പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പുറത്തിറങ്ങിയ കുട്ടിയെ അയൽവാസിയായ പ്രതി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയും മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയുമായിരുന്നു.
മകൾ തിരിച്ചു വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ പുറത്തേക്കിറങ്ങി നോക്കിയപ്പോൾ യുവാവിന്റെ വീട്ടില്‍ ലൈറ്റ് കണ്ട് അവിടേക്ക് എത്തി. ഈ സമയത്ത് പ്രതി കുട്ടിയെ മടിയിൽ ഇരുത്തി മൊബൈലിൽ വീഡിയോകൾ കാണിക്കുന്നത് കണ്ടു. ഇതിൽ ഷുഭിതനായി കുട്ടിയുടെ അച്ഛനും പ്രതിയുമായി പിടിവലി നടക്കുകയും പ്രതി മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിച്ചിട്ട് ഓടി രക്ഷപ്പെടുകയുമായിരുന്നു.
advertisement
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, എം.മുബീന, ആർ.വൈ.അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ പത്തൊമ്പത് സാക്ഷികളെ വിസ്തരിച്ചു. പതിനെട്ട് രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി. വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥരായ ആർ.രതീഷ്, എസ്.ശ്യാമകുമാരി എന്നിവരാണ് കേസ് അന്വേഷിച്ചത്.
