മേയ് 29ന് ഷിബു എന്നയാളാണ് കടുത്ത വയറുവേദനയുമായി സുള്ള്യയിലെ ആശുപത്രിയിലെത്തിയത്. എന്നാല്‍ മോഷണം മുതല്‍ വിഴുങ്ങിയ കാര്യം ഷിബു പുറത്തു പറഞ്ഞില്ല. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സറേ എടുത്തതോടെയാണ് വയറ്റില്‍ ആഭരണങ്ങളാണെന്ന് തിരിച്ചറിഞ്ഞത്.
Also Read-ലോക്ക്ഡൗണിലും കേരളത്തിലേക്ക് വൻ മദ്യക്കടത്ത്; 20 ദിവസത്തിനിടെ പിടികൂടിയത് 5392 ലിറ്റര്‍
ഞായറാഴ്ച നടത്തിയ ഓപ്പറേഷനിലൂടെ മോതിരവും കമ്മലും അടക്കം 30 സ്വര്‍ണാഭരണങ്ങളാണ് പുറത്തെടുത്തത്. 35 ഗ്രാം സ്വര്‍ണമാണ് വിഴുങ്ങിയത്. ഇതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതോടെയാണ് ഇയാളുടെ സഹായിയായ തങ്കച്ചനടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
advertisement
അതേസമയ ബെംഗളൂരുവില്‍ 35 ലക്ഷംരൂപ വിലവരുന്ന ലഹരി മരുന്നുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. മലയാളികളായ പി.ബി. ആദിത്യന്‍ (29), സി.എസ്. അഖില്‍ (25), നൈജീരിയന്‍ സ്വദേശി ജോണ്‍ ചുക്വക്ക (30), ബെംഗളൂരു സ്വദേശികളായ ഷെര്‍വിന്‍ സുപ്രീത് ജോണ്‍ (26), അനികേത് എ. കേശവ (26), ഡൊമിനിക് പോള്‍ (30) എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക് വിഭാഗം അറസ്റ്റുചെയ്തത്.
എം.ഡി.എം.എ. ഗുളികകളും എല്‍.എസ്.ഡി. പേപ്പറുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡാര്‍ക്ക് നെറ്റിലൂടെ ബിറ്റ് കോയിന്‍ ഇടപാടുവഴിയുമായിരുന്നു ഇവരുടെ വില്‍പന. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുള്ള രാവിലെ ആറുമുതല്‍ പത്തുവരെ ലഹരിമരുന്ന് വിറ്റഴിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പൊലീസിന്റെ വലയിലായത്.
