ഇതും വായിക്കുക: കുഞ്ഞിനെ നഴ്സറിയിൽ കൊണ്ടുപോകുന്ന ഐടി ഉദ്യോഗസ്ഥൻ മുറിയിലെത്തിയാൽ മറ്റുള്ളവരുടെ മക്കളെ തകർക്കുന്ന ലഹരിമാഫിയാ തലവൻ
വടകര ആശുപത്രിയിൽ പോകാനായി ഓട്ടോയിൽ കയറിയ ഇരുവരെയും ഓട്ടോ ഡ്രൈവറായ സജീഷ് വടകര ഭാഗത്തേക്ക് പോവാതെ അപരിചിതമായ ഇടവഴികളിലൂടെ കൊണ്ട് പോവുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ആയഞ്ചേരിയിൽ ആൾ ഒഴിഞ്ഞ സ്ഥലത്ത് ഇറക്കി വിട്ട ശേഷം സജീഷ് കടന്നു കളഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ തിരഞ്ഞ് ഇന്നല രാത്രി കണ്ണൂർ മൊകേരിക്കടുത്ത് ചമ്പാടുള്ള സജീഷിൻ്റെ വീട്ടിൽ എത്തി. പ്രകോപിതനായ പ്രതി പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.
advertisement
ഇതും വായിക്കുക: 'സഹികെട്ട് ചെയ്തതാ സാറെ'; എയ്ഞ്ചലിനെ കഴുത്തുഞെരിച്ച കൊന്ന പിതാവ് പൊലീസിനോട്
എസ് ഐ യുടെ തലക്ക് അടിയ്ക്കുകയും എ എസ് ഐ യെ കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. വടകര എസ് ഐ രഞ്ജിത്ത്, എ എസ് ഐ ഗണേശൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ചികിത്സ തേടി. ബലപ്രയോഗത്തിലൂടെ കീഴടക്കിയ പ്രതിയെ വടകര സ്റ്റേഷനിൽ എത്തിച്ചു. ഇയാൾക്കെതിരെ തട്ടിക്കൊണ്ട് പോകലിനും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസുകൾ രജിസ്റ്റർ ചെയ്തു.