ജൂലൈ 19നാണ് ഷാർജയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്. സതീഷുമായി വഴക്കിട്ടതിനു പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പറഞ്ഞത്. അതുല്യയെ ഭർത്താവ് സതീഷ് ഉപദ്രവിക്കുന്നതിന്റെയും അതുല്യയുടെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകകളുടെയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അതുല്യയുടെ അമ്മയുടെ മൊഴി പ്രകാരമാണ് ചവറ തെക്കുംഭാഗം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് സതീഷിനെതിരെ ചുമത്തയിരിക്കുന്നത്.പിന്നീട് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
അതുല്യയുടെ മരണത്തിൽ സതീഷിന് പങ്കുണ്ടെന്നാരോപിച്ച് സഹോദരി അഖില നൽകിയ പരാതിയിൽ ഷാർജ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫോറൻസിക് പരിശോധനയിൽ ആത്മഹത്യ തന്നെയെന്നാണ് വ്യക്തമായിരുന്നു.
advertisement
Location :
Thiruvananthapuram,Kerala
First Published :
August 10, 2025 10:33 AM IST