കലഞ്ഞൂര്‍ ഇടത്തറ ഉദയ ജംഗ്ഷനില്‍ ഞായറാഴ്ച ഉച്ചയക്ക് 1.30യോടെയായിരുന്നു ആക്രമണം. വിമാനത്താവളത്തിൽനിന്ന് മുറിഞ്ഞകല്ലിലേക്കു പോവുകയായിരുന്ന മുറിഞ്ഞകൽ സാബ്സൺ കോട്ടജിൽ ജോർജ് വർഗീസിന്റെ ഭാര്യ മിനി ജോർജ്, മകൻ അനു, അനുവിന്റെ സുഹൃത്തുക്കൾ എന്നിവർക്കാണ് മർദനമേറ്റത്. ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിനെ തുടർന്നായിരുന്നു മർദനമെന്ന് പരാതിക്കാർ പറയുന്നു. കാർ യാത്രക്കാരെ ആക്രമിക്കുന്നത് തടയാൻ എത്തിയപ്പോഴാണ് സംഘം പോലീസുകാരെ ആക്രമിച്ചത്.
Also Read- പുനർവിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട വ്യക്തിയില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
advertisement
മിനായായിരുന്നു കാർ ഓടിച്ചിരുന്നത്. പ്രതികളുടെ കാർ പിന്നോട്ട് എടുക്കുന്നത് കണ്ട് മിനി ഹോൺ അടിച്ചതോടെ ഇവർ പ്രകോപിതരാകുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങി മിനിയേയും കുടുംബത്തേയും പിടിച്ചിറക്കി മർദ്ദിക്കുകയും, മിനിയെ കയ്യേറ്റം ചെയ്ത് അപമാനിക്കുകയും ചെയ്തു. പ്രതികളെ തടയാൻ ശ്രമിച്ച മിനിയുടെ കൈ പിടിച്ച് തിരിക്കുകയും പിടിച്ച് തള്ളുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
രണ്ടാം പ്രതി സബി മിനിയുടെ മകൻ അനു ജോർജ്ജിന്റെ മുഖത്തും നെഞ്ചത്തും കൈചുരുട്ടി ഇടിക്കുകയും, ഓടാൻ ശ്രമിച്ചപ്പോൾ കല്ലെടുത്ത് എറിയുകയും ചെയ്തു. ഈ സമയത്താണ് മൂന്നാം പ്രതി അലൻ സാബു ബൈക്കിൽ സ്ഥലത്തെത്തിയത്. ഇയാളും കുടുംബത്തെ മർദിച്ചു.
Also Read-ബാറിൽ വെച്ച് ബൗൺസർമാർ വസ്ത്രം വലിച്ചുകീറി; പരാതിയുമായി ഡൽഹി സ്വദേശിനി
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കൂടൽ പോലീസ് സംഘത്തെയും പ്രതികൾ കയ്യേറ്റം ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ ഫിറോസ്, അരുൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു.
കൂടുതൽ പൊലീസ് എത്തി വളരെ സാഹസപ്പെട്ടാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി രാജീവ് നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയും, കാപ്പ നിയമവ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ നിയമനടപടി നേരിടുന്നയാളുമാണ്. ഇയാൾ പോലീസ് വാഹനത്തിനുള്ളിലും സ്റ്റേഷനിലും വച്ച് പരാക്രമം കാട്ടി.
