TRENDING:

62 കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊലപ്പെടുത്തി; കുത്തേറ്റത് 20 തവണ

Last Updated:

ബലാത്സംഗം ചെയ്തതിന് ശേഷം പ്രതി സ്ത്രീയുടെ കഴുത്തിനാണ് ആദ്യം കുത്തിയത്. പിന്നീട് ഇരുപതോളം തവണ ശരീരത്തിൽ കുത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: അറുപത്തിരണ്ടുകാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇരുപത് തവണയാണ് സ്ത്രീക്ക് കുത്തേറ്റത്. ഡൽഹിയിലെ ദല്ലുപുര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്.
representative image
representative image
advertisement

ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ ഡൽഹിയിലെ ധറംശില ആശുപത്രിയിൽ വെച്ചാണ് മരണപ്പെടുന്നത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തുന്നത്. സ്ത്രീയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു.

കഴുത്തിലും വയറ്റിലും ഏറ്റ മാരകമായ മുറിവുകളെ തുടർന്നാണ് സ്ത്രീ മരണപ്പെടുന്നത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ സ്ത്രീ മരണപ്പെട്ടിരുന്നു. കൊലപാതക കുറ്റം ചുമത്തിയാണ് ഡൽഹി ന്യൂ അശോക് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തി.

advertisement

മദ്യപിച്ചിരിക്കുന്ന സമയത്താണ് ഇയാൾ വയോധികയെ ആക്രമിച്ചതെന്നാണ് കരുതുന്നത്. ബലാത്സംഗം ചെയ്തതിന് ശേഷം പ്രതി സ്ത്രീയുടെ കഴുത്തിനാണ് ആദ്യം കുത്തിയത്. പിന്നീട് ഇരുപതോളം തവണ ശരീരത്തിൽ കുത്തി. മൃതദേഹം പൊസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.

You may also like:വേർപിരിയുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കൊന്ന് സ്വകാര്യ ഭാഗം പാചകം ചെയ്ത് ഭാര്യ

സ്ത്രീയുടെ മകനാണ് മൃതദേഹം ആദ്യം കണ്ടത്. നോയിഡയിലെ സ്ഥാപനത്തിൽ സെക്യൂരിറ്റി സ്റ്റാഫ് ആയി ജോലി ചെയ്യുകയാണ് ഇയാൾ. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. മകനും പേരക്കുട്ടിക്കുമൊപ്പമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.

advertisement

വീടിന് സമീപം പച്ചക്കറി വിൽപ്പന നടത്തിയായായിരുന്നു സ്ത്രീ വരുമാനമാർഗം കണ്ടെത്തിയിരുന്നത്.

ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ വിദ്യാർത്ഥിയുടെ നഗ്നതാപ്രദർശനം; 15 കാരന്‍ കസ്റ്റഡിയില്‍

ഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികയ്ക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ 15 കാരൻ അറസ്റ്റിൽ. ഫെബ്രുവരി 15 നും മാർച്ച് 2 നും ഇടയിലായിരുന്നു സംഭവം. വ്യാജ നമ്പരും ഇ-മെയിൽ അഡ്രസും ഉപയോഗിച്ചാണ് വിദ്യാർത്ഥി ഓൺലൈൻ ക്ലാസിന് കയറിയതെന്നും പൊലീസ് കണ്ടെത്തി.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പതിനഞ്ചുകാരൻ ക്ലാസ് നടക്കുന്നതിനിടയിൽ തുടർച്ചയായി അധ്യാപികയ്ക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. വ്യാജ ഐഡിയിൽ ക്ലാസിൽ കയറി വിദ്യാർത്ഥി അശ്ലീലപ്രദർശനം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

advertisement

അധ്യാപികയ്ക്ക് വിദ്യാർത്ഥിയുടെ മുഖം വ്യക്തമായിരുന്നില്ല. മുഖം സ്ക്രീനിൽ വ്യക്തമാകാതിരിക്കാനുള്ള മുൻകരുതലുകളും വിദ്യാർത്ഥി എടുത്തിരുന്നു. എന്നാൽ അധ്യാപിക എടുത്ത ഫോട്ടോ കേസ് അന്വേഷണത്തില്‍ സഹായിച്ചതായും പോലീസ് പറഞ്ഞു.

ദിവസങ്ങളോളം നഗ്നതാപ്രദർശനം തുടർന്നതോടെ അധ്യാപിക പൊലീസിനെ സമീപിക്കുകയായിരുന്നു. ഐപി അഡ്രസ് മനസ്സിലാക്കിയാണ് പൊലീസ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. രാജസ്ഥാനിലെ ജയ്സാൽമേറിൽ നിന്നാണ് വിദ്യാർത്ഥിയെ പിടികൂടിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത് എന്തിനാണെന്ന ചോദ്യത്തിന് തമാശയ്ക്ക് ചെയ്തതാണെന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
62 കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊലപ്പെടുത്തി; കുത്തേറ്റത് 20 തവണ
Open in App
Home
Video
Impact Shorts
Web Stories