പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ കടയ്‌ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനെ (32) ആണ് ശിക്ഷിച്ചത്. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സമീറാണ് രണ്ട് കേസുകളിലായി 204 വർഷത്തെ കഠിന തടവിന് വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 26 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പിഴതുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. കേസിൽ ഒന്നാം പ്രതിയാണ് വിനോദ്. രണ്ടാം പ്രതി അടുത്ത ബന്ധുവായ രാജമ്മയെ താക്കീത് നൽകി കോടതി വിട്ടയച്ചു. അതിജീവതയുടെ സഹോദരിയായ മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ 11നാണ് കോടതി 100 വർഷം കഠിനതടവിനും നാല് ലക്ഷം രൂപ പിഴ അടക്കാനും വിധിച്ചത്.
advertisement
Also Read- അശ്ലീലദൃശ്യം കാണിച്ച് 8 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 104 വര്‍ഷം കഠിന തടവും പിഴയും
2020- 2021 കാലയളവിൽ പല ദിവസങ്ങളിലും അശ്ലീല വീഡിയോ കാണിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഇയാൾ ഏനാദിമംഗലത്ത് താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് മൂന്നര വയസുകാരിയെ പീഡിപ്പിച്ചത്. 2021ൽ അടൂർ പൊലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ് ആണ് കേസ് അന്വേഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ ആക്ട് വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത പി ജോൺ ഹാജരായി.
Also Read- മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പത്തനാപുരം സ്വദേശിക്ക് 100 വർഷം തടവും 4 ലക്ഷം രൂപ പിഴയും
മൂത്തകുട്ടി രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍, വീട്ടില്‍വെച്ച് അമ്മ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞു കൊടുക്കുന്നതനിടെ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നല്‍കി. ഈ സമയത്താണ് കുട്ടി, തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ അടൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
