കണ്ണൂർ സ്വദേശിനി ലീനയും വിആർ പൂരം ശാസ്താംകുന്ന് സ്വദേശി ശരത് വിഷ്ണുവും കുറേ നാളുകളായി ലിവിങ് ടുഗതർ ബന്ധത്തിലായിരുന്നു. കൊടകരയ്ക്ക് സമീപം വെള്ളാഞ്ചിറയിലാണ് ഇവർ ഒന്നിച്ച് താമസിച്ചിരുന്നത്. കഴിഞ്ഞ രാത്രി ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വഴക്കുണ്ടായി. ഇതേത്തുടർന്ന് ശരത്, യുവതിയുടെ തലയിലൂടെ മദ്യമൊഴിച്ച് തീകൊളുത്തുകയായിരുന്നു. സാരമായി പരുക്കേറ്റ യുവതിയെ ശരത് തന്നെയാാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിനിടെ പ്രതിയുടെ കൈയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.
advertisement
ചാലക്കുടി പൊലീസ് സ്ഥലത്ത് എത്തുമ്പോഴേയ്ക്ക് പ്രതി രക്ഷപ്പെട്ടു. പിന്നീട് ലീനയിൽ നിന്ന് പൊലീസും ആശുപത്രി അധികൃതരും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വഴക്കിനിടെ ശരത്ത് തന്റെ തലയിലൂടെ മദ്യമൊഴിച്ച് തീകൊളുത്തിയെന്നാണ് യുവതിയുടെ മൊഴി.
ലീന നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. മണിക്കൂറുകൾക്കുള്ളിൽ തന്നെ ശരത്തിനെ ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ വീട്ടിൽ സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ശരത് ലഹരിക്ക് അടിമയെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. വയറിലും നെഞ്ചിലും ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റ ലീനയെ തൃശൂര്‍ മെഡിക്കൽ കോളജിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
Summary: In Thrissur, a young woman was brutally set on fire by her boyfriend who poured alcohol on her body. Leena, a native of Kannur, is undergoing treatment in the hospital with serious injuries. Following the incident, the police took her boyfriend, who lives with her, into custody. The accused, Sarath Vishnu, a native of Sasthamkunnu, is reportedly addicted to drugs. It is reported that Vishnu set the young woman on fire following a fight between the two
