2022 ഡിസംബർ 30നാണ് കേസിന് ആസ്പദമായ സംഭവം നടന്ന്. കോയമ്പത്തൂരിൽ കൂടുതൽ ശമ്പളമുള്ള ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി ഡോക്ടറുമായി യാത്ര തിരിച്ചത്. അതിനിടെ കോഴിക്കോട്ടെത്തി ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഇവിടെവെച്ച് ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഈ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് തവണ കൂടി പീഡിപ്പിച്ചു. കോഴിക്കോട്ടെ വിവിധ ഹോട്ടലുകളിൽ മുറിയെടുത്തശേഷം ഡോക്ടറെ വിളിച്ചുവരുത്തിയാണ് പീഡനം തുടർന്നത്.
ഇതോടെ പ്രതിയുടെ ഫോൺ നമ്പർ ഡോക്ടർ ബ്ലോക്ക് ചെയ്തു. എന്നാൽ ഡോക്ടറെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ, പ്രതി നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവിടുകയായിരുന്നു. ഇതോടെ ഡോക്ടർ കസബ പൊലീസിൽ പരാതി നൽകുകയായിരുന്നു.
advertisement
ഡോക്ടറുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കോഴിക്കോട് നിന്ന് തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.