തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഏഴ് പവൻ സ്വർണ്ണവും 15,000 രൂപയും മോഷണം പോയെന്നായിരുന്നു മനോജിന്റെ പരാതി. ജനൽ കമ്പി മുറിച്ചാണ് മോഷ്ടാവ് അകത്തു കയറിയതെന്ന് ഇയാൾ പോലീസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ വിഴിഞ്ഞം പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ജനൽ കമ്പികൾ മുറിച്ചിരിക്കുന്നത് വീടിന് അകത്തുനിന്നാണെന്ന് വ്യക്തമായി. ഇതോടെ മനോജിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നാടകത്തിന്റെ ചുരുളഴിഞ്ഞത്. വിരലടയാളം പരിശോധിച്ചതോടെയാണ് മനോജ് പിടിയിലായത്.
മനോജും ഭാര്യാസഹോദരനും ഒരേ വീട്ടിലാണ് താമസം. ഇവർ തമ്മിൽ കുടുംബതർക്കം നിലനിന്നിരുന്നു. സ്വർണ്ണം താൻ തന്നെ പണയം വെച്ചതാണെന്നും, കവർച്ച നടന്നുവെന്ന് വരുത്തി ഭാര്യാസഹോദരനെ കേസിൽ കുടുക്കാനുമാണ് താൻ പദ്ധതിയിട്ടതെന്നും മനോജ് പോലീസിനോട് സമ്മതിച്ചു. ജനൽ കമ്പി മുറിക്കുന്നതിനിടെ മനോജിന്റെ കയ്യിലുണ്ടായ പരിക്ക് കേസ് തെളിയിക്കുന്നതിൽ നിർണ്ണായകമായി. കുറ്റം സമ്മതിച്ച പ്രതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.
advertisement
