ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരന്‍ രജീഷും ഭാര്യ സുബിനയും മകനും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുറിയില്‍ മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു. സുബിന നിന്ന ഭാഗത്താണ് തീ ആളിപ്പടർന്നത്. സുബിനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രജീഷിനും മകനും പൊള്ളലേറ്റത്. ഇവരുടെ അമ്മ നളിനിയും സംഭവ സ്ഥലത്തുണ്ടായിരുന്നു.
ഇതിനുശേഷം കാണാതായ രഞ്ജിത്തിനെ പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുബിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. രജീഷിനെയും മകനെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരങ്ങള്‍ തമ്മില്‍ വീട്ടില്‍ വെച്ച് വാക്കുതർക്കമുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. പൊലീസ് കേസെടുത്തിട്ടുണ്ട്.
advertisement

