TRENDING:മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു: കെ. സുരേന്ദ്രൻ [NEWS]പ്രവാസികളുടെ മടക്കം; ഇന്ന് ദുബായ്, ബഹ്റൈൻ വിമാനങ്ങൾ കേരളത്തിലെത്തും [NEWS]പ്രായപൂർത്തിയാകാത്തവർക്ക് വാട്സ്ആപ്പ് വഴി ലഹരി വിൽപ്പന; യുവതി അറസ്റ്റിൽ [PHOTO]
advertisement
കെ.എൽ 7 ബി.യു 6982 എന്ന നമ്പറിലുള്ള സിഫ്റ്റ് കാർ വിൽക്കാനുണ്ടെന്നായിരുന്നു പരസ്യം. മല്ലപ്പള്ളി സ്വദേശിയുടേതാണ് ഈ കാർ. ഈ ഉടമയുടെ പേരിൽ വ്യാജ ഐഡൻറിറ്റി കാർഡുണ്ടാക്കിയാണ് തട്ടിപ്പ്. പട്ടാളക്കാരനാണെന്ന് ബോധ്യപ്പെടുന്ന രീതിയിലാണ് ഐഡൻറിറ്റി കാർഡുകളെല്ലാം. ഇവ ഇടപാടുകാർക്ക് അയച്ചുകൊടുക്കും.
1.25 ലക്ഷം രൂപക്ക് സ്വിഫ്റ്റ് വിൽക്കുന്നു എന്നതാണ് ഇവരുടെ പരസ്യം . തിരുവനന്തപുരത്തുനിന്ന് ഹിമാചലിലേക്കുള്ള സ്ഥലംമാറ്റമാണ് വിൽപനയ്ക്ക് കാരണമായി പറയുന്നത്. അഡ്വാൻസായി 5000 രൂപ ആവശ്യപ്പെടും. പാർസൽ സർവീസ് ചാർജായാണ് ഈ പണം ആവശ്യപ്പെടുന്നത്. മിലിറ്ററി പോസ്റ്റൽ സർവിസിന്റെ സീലുള്ള വ്യാജ രസീതും നൽകും. ഇതിനു പിന്നാലെ 10,000 രൂപ കൂടി ഉടൻ കൈമാറണമെന്നും ആവശ്യപ്പെടും. പിന്നീട് വിളിച്ചാൽ ഇവരെ ഫോണിൽ കിട്ടുകയുമില്ല.
എറണാകുളം കൈതാരം സ്വദേശിനി മേരിയുടെ പേരിൽ ഉടമസ്ഥാവകാശമുള്ള കെ.എൽ 26 സി 2800 എന്ന സ്വിഫ്റ്റ് കാർ വിൽക്കാനുണ്ടെന്ന പുതിയ പരസ്യവുമായി തട്ടിപ്പുസംഘം വീണ്ടും ഒ.എൽ.എക്സിൽ സജീവമായിരിക്കുന്നത്. 90,000 രൂപയാണ് ഈ കാറിന് സംഘം വിലയിട്ടിരിക്കുന്നത്.