2020 മാര്‍ച്ചിനും ഈ വർഷം ജൂൺ 23നും ഇടയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്ന് സീനിയർ ഇൻസ്പെക്ടർ അരവിന്ദ് ഗോകുലെ പറഞ്ഞു. 2000 മുതൽ എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുത്തുവരികയാണ് അധ്യാപിക. പിന്നീട് ബിഹാറിലെ പട്നയിൽ നിന്നുള്ള വിദ്യാർത്ഥിയുമായി അധ്യാപിക ചാറ്റിങ്ങിലായി. സൗഹൃദത്തിലായ ഇരുവരും തമ്മിൽ മെസേജ് അയക്കുന്നത് പതിവായി.
Also Read- ഹൈക്കോടതി ഉത്തരവ് ‘വൃഷണം പിടിച്ചു ഞെരിക്കുന്നത് കൊലപാതക ശ്രമമല്ല’
വീഡിയോ കോളിനിടെ രണ്ടോ മൂന്നോ തവണ വിദ്യാർത്ഥി തന്നെ നിർബന്ധിച്ച് വിവസ്ത്രയാക്കിയെന്നും ഇത് റെക്കോർഡ് ചെയ്ത് സൂക്ഷിച്ച വിദ്യാർത്ഥി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും അധ്യാപിക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഭീഷണി സഹിക്കാനാകാതെ വന്നപ്പോൾ അധ്യാപിക ഭർത്താവിനെ വിവരം ധരിപ്പിച്ചു. ഇനി ഭീഷണി ആവർത്തിച്ചാൽ പൊലീസിൽ പരാതി നൽകുമെന്നും അധ്യാപിക വിദ്യാർത്ഥിയോട് പറഞ്ഞു.
advertisement
Also Read- മലപ്പുറത്ത് ഉമ്മയുടെവീട്ടിൽ വിരുന്നുവന്ന പതിനാറുകാരനെ പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ
എന്നാൽ, ഈ മാസം ആദ്യം അധ്യാപികയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് വിദ്യാർത്ഥിയുടെ മെസേജ് അയച്ചു. പിന്നാലെ അധ്യാപിക വിദ്യാർത്ഥിയെ ബ്ലോക്ക് ചെയ്തു. നാലുലക്ഷം രൂപ നൽകിയില്ലെങ്കിൽ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അധ്യാപിക ഹദപ്സർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഐപിസി, ഐടി നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിദ്യാർത്ഥി ഇപ്പോൾ പൂനെയിൽ ഇല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.