TRENDING:

രണ്ടാമതും കാമുകനൊപ്പം കടന്നുകളഞ്ഞു; യുവതിയും കാമുകനും ഒരുവർഷത്തിനുശേഷം അറസ്റ്റിൽ

Last Updated:

യുവതിയുടെ ഭര്‍ത്താവിന്‍റെ പരാതിയില്‍ ഒരുവര്‍ഷം നീണ്ട അന്വേഷണത്തിലാണ് വിദ്യാമോളെയും ശ്രീക്കുട്ടനെയും പിടികൂടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: കാമുകനൊപ്പം കടന്നുകളഞ്ഞശേഷം പൊലീസ് (Kerala Police) പിടികൂടി തിരികെ എത്തിച്ച യുവതി രണ്ടാമതും അതേ കാമുകനൊപ്പം മുങ്ങിയെങ്കിലും പൊലീസ് പിടികൂടി. ആലപ്പുഴ (Alappuzha) തുറവൂർ എരമല്ലൂര്‍ സ്വദേശികളായ കറുകപ്പറമ്ബില്‍ വിദ്യമോള്‍ (34), കളരിക്കല്‍ കണ്ണാട്ട് നികര്‍ത്ത് ശ്രീക്കുട്ടന്‍ (33) എന്നിവരാണ് അരൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഒരുവർഷത്തിന് ശേഷമാണ് യുവതിയും യുവാവും അറസ്റ്റിലായത്. മക്കളെ ഉപേക്ഷിച്ച്‌ പോയതിന് യുവതിക്കെതിരെ ബാലനീതി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ചേർത്തല മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തിട്ടുണ്ട്.
arrest
arrest
advertisement

യുവതിയുടെ ഭര്‍ത്താവിന്‍റെ പരാതിയില്‍ ഒരുവര്‍ഷം നീണ്ട അന്വേഷണത്തിലാണ് വിദ്യാമോളെയും ശ്രീക്കുട്ടനെയും പിടികൂടിയത്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കസ്റ്റഡിയിലായത്. വിദ്യക്ക് 13 വയസ്സുള്ള മകളും നാലു വയസ്സുള്ള മകനുമുണ്ട്. നേരത്തെയും ശ്രീക്കുട്ടനുമായി നാടുവിട്ട വിദ്യയെ പൊലീസ് പിടികൂടി ഭര്‍ത്താവിനൊപ്പം വിട്ടിരുന്നു. എന്നാൽ അതിനുശേഷവും ശ്രീക്കുട്ടനുമൊത്തുള്ള ബന്ധം യുവതി തുടരുകയായിരുന്നു.

സി. ഐ പി. എസ്. സുബ്രഹ്മണ്യന്‍, എസ്.ഐ അഭിരാം, എ.എസ്.ഐ കെ. ബഷീര്‍, സീനിയര്‍ സി.പി.ഒ സിനിമോള്‍, സി.പി.ഒ സിനുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്തത്.

advertisement

'ഭർത്താവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി'; മുത്തലാഖ് ആവശ്യപ്പെട്ട് നവവരനെ മർദ്ദിച്ച സംഭവത്തിൽ പരാതിയുമായി ഭാര്യ

മലപ്പുറം: മുത്തലാഖ് ആവശ്യപ്പെട്ട് നവവരനെ മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ പീഡന പരാതിയുമായി ഭാര്യ. ഭർത്താവ് ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നു. കൂടാതെ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും പരാതിയിൽ പറയുന്നു. മലപ്പുറം പൊലീസ് മേധാവിക്കാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഭർത്താവ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും യുവതി ആരോപിക്കുന്നു.

advertisement

Also Read- വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ; തടയാൻ ശ്രമിച്ച ഭർത്താവിനെ മർദ്ദിച്ചതായും പരാതി

വിവാഹശേഷം ശാരീരികമായും മാനസികമായും ക്രൂര പീഡനമാണ് താൻ അനുഭവിച്ചതെന്ന് യുവതി പറയുന്നു. പ്രകൃതിവിരുദ്ധ പീഡനം എതിർത്തപ്പോൾ ക്രൂരമായി പീഡിപ്പിച്ചു. പരപുരുഷ ബന്ധം ആരോപിച്ച് മറ്റുള്ളവരുടെ മുന്നിൽവെച്ച് അപമാനിച്ചു. ബന്ധുവീടുകളിൽ പോകാനോ അവരുമായി സംസാരിക്കാനോ അനുവദിച്ചില്ല. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന് പുറമെ മാതാപിതാക്കളും സഹോദരിയും മർദ്ദിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ നൽകാത്തതിന് വിവാഹസമയത്ത് ധരിച്ചിരുന്ന ആഭരണങ്ങൾ ഭർത്താവും വീട്ടുകാരും ചേർന്ന് പിടിച്ചുവാങ്ങിയതായും പരാതിയിൽ പറയുന്നു.

advertisement

മലപ്പുറം കോട്ടക്കലിലാണ് 30കാരനായ യുവാവിനെ ഭാര്യ വീട്ടുകാർ ക്രൂരമായി മർദിച്ചെന്ന പരാതി ഉയർന്നത്. സംഭവത്തിൽ യുവാവിന്‍റെ ഭാര്യയുടെ ബന്ധുക്കളായ ആറുപേർ അറസ്റ്റിലായിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ കോട്ടക്കൽ സ്വദേശി അബ്ദുൾ അസീബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹ മോചനം നൽകണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനമെന്ന് അസീബ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. നാല് മാസം മുൻപ് ആണ് അസീബ് കോട്ടക്കൽ സ്വദേശിനിയെ വിവാഹം കഴിച്ചത്. മൂന്ന് പേർ അടങ്ങിയ സംഘം അസീബ് ജോലി ചെയ്യുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിൽ എത്തുകയും അവിടെ വെച്ച് മർദ്ദിക്കുകയും തുടർന്ന് വാഹനത്തിൽ ബലമായി കയറ്റി കൊണ്ട് പോവുകയും, ഭാര്യയുടെ വീട്ടിലെത്തിച്ച ശേഷം വീണ്ടും മർദ്ദിക്കുകയായിരുന്നു. മുത്തലാഖ് ചൊല്ലി ബന്ധം ഒഴിയണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനം എന്ന് അസീബ് പറയുന്നു.

advertisement

" ഞാൻ എന്‍റെ ഓഫീസിൽ ഇരിക്കുക ആയിരുന്നു. ഭാര്യയുടെ ബന്ധുക്കൾ വന്ന് എന്നെ ആക്രമിച്ചു. മൂന്ന് പേരായിരുന്നു അവർ. അവരുടെ കയ്യിൽ വടിവാളും ഇരുമ്പ് വടിയും മറ്റ് മാരക ആയുധങ്ങളും ഉണ്ടായിരുന്നു. പിന്നീട് എന്നെ ബലമായി വാഹനത്തിൽ കയറ്റി വീട്ടിൽ കൊണ്ട് പോയി മർദിച്ചു. അവിടെ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. ഭാര്യയെ മുത്തലാഖ് ചൊല്ലണം എന്ന് പറഞ്ഞാണ് ശരീരമാസകലം മർദ്ദിച്ചത്." - അസീബ് പറഞ്ഞു.

"ഞങ്ങളുടേത് പ്രണയ വിവാഹം ഒന്നും അല്ല. എന്താണ് ഇത്ര പ്രശ്നം ഉണ്ടാകാൻ കാരണം ആയത് എന്ന് അറിയില്ല. അവൾ ഇപ്പൊൾ അവരുടെ കൂടെ ആണ്. എന്‍റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് വിവാഹം ഒഴിയണം എന്ന് പറഞ്ഞത്. " - ആശുപത്രിയിൽ കഴിയുന്ന അസീബ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ടാമതും കാമുകനൊപ്പം കടന്നുകളഞ്ഞു; യുവതിയും കാമുകനും ഒരുവർഷത്തിനുശേഷം അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories