50,000 രൂപയും 50,000 രൂപ വില വരുന്ന ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്. ജംഷഡ്പൂർ ടിഎംഎച്ചിൽ ചികിത്സയിലുളള കോവിഡ് രോഗിയുടെ വീട്ടിലാണ് മോഷണം നടന്നത്. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള ഈ മേഖലയിൽ പൊലീസ് പരിശോധന ശക്തമാണ്. സംഭവത്തിൽ അന്വേഷണം നടന്നു വരുന്നതായി ഡിഎസ്പി അലോക് രഞ്ജൻ പറഞ്ഞു.
മട്ടൻ, ചപ്പാത്തി, ചോറ് എന്നിവ കള്ളന്മാർ ഉണ്ടാക്കി കഴിച്ചെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 8ന് വീട്ടുടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ മേഖല കണ്ടെയ്ൻമെന്റ് സോണാക്കിയത്. വീട് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവത്തെ കുറിച്ച് അറിഞ്ഞതെന്ന് വീട്ടുടമയുടെ സഹോദരൻ പറഞ്ഞു.
advertisement
TRENDING:'പെർഫക്റ്റ് ബട്ടർ ചിക്കൻ' കൊതിമൂത്ത് 32 കിലോമീറ്റർ യാത്ര; യുവാവ് ലോക്ക്ഡൗൺ ലംഘനത്തിന് പിടിയിലായി
[NEWS]Sushant Singh Rajput Death|യാഷ് രാജ് ഫിലിംസ് ചെയർമാൻ ആദിത്യ ചോപ്രയെ നാല് മണിക്കൂർ ചോദ്യം ചെയ്തു
[PHOTO]നടി റിയ ചക്രവർത്തിക്ക് അശ്ലീല സന്ദേശവും ഭീഷണിയും; രണ്ട് പേർക്കെതിരെ കേസ്
[NEWS]
മറ്റൊരു സംഭവത്തിൽ വിദ്യാർഥി നേതാവ് ഖുശ്ബൂ ലാമയുടെ വീട്ടിൽ നടന്ന മോഷണത്തിനിടെ കള്ളന്മാർ പണവും മൊബൈലിനുമൊപ്പം സാനിറ്റൈസറുകളും മോഷ്ടിച്ചതായാണ് വിവരം. ഈ മോഷണവും വ്യാഴാഴ്ചയാണ് നടന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.