വാഹന പരിശോധനയ്ക്കിടയിലാണ് സുബീഷും ശ്രീരാഗും പിടിയിലായത്. സന്നദ്ധ പ്രവർത്തകൻ്റെ കാർഡ് ധരിച്ചാണ് സുബീഷ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ശ്രീരാഗ് പുറകിലിരിക്കുകയായിരുന്നു. കാർഡ് ധരിച്ചവരെ സാധാരണ പൊലീസ് പരിശോധിക്കാറില്ല. ഇവരെ കൈകാണിച്ച് നിർത്തി വിവരങ്ങൾ തിരക്കുമ്പോഴാണ് പൊലീസിന് കഞ്ചാവിൻ്റെ ഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവിൻ്റെ ചെറിയ പൊതികൾ ലഭിക്കുകയായിരുന്നു.
ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന കച്ചവടക്കാരനായ ഹാരിസിനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇയാളേയും പൊലീസ് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 70 ഗ്രാം തൂക്കം വരുന്ന ചെറിയ പൊതികൾ പൊലീസ് കണ്ടെടുത്തു. ഹാരിസ് മുമ്പ് ചന്ദനം മോഷണ കേസിലും പ്രതിയാണ്. ഇയാൾ നിരന്തരം യുവാക്കളെ കഞ്ചാവിന് അടിമകളാക്കിയതായും പൊലീസ് മനസിലാക്കിയിട്ടുണ്ട്.
advertisement
എരുമപ്പെട്ടി പഞ്ചായത്തിൽ ഓരോ വാർഡുകളിലും നിരവധി പേർക്കാണ് സന്നദ്ധ പ്രവർത്തകർക്കുള്ള കാർഡുകൾ നൽകിയിട്ടുള്ളത്. എന്നാൽ പ്രവർത്തനം നടത്തുന്നത് വളരെ ചുരുക്കം പേർ മാത്രമാണ്. കാർഡ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്.
Also read: കണ്ണൂരിൽ പച്ചക്കറി തോട്ടത്തിനിടയിൽ കഞ്ചാവ് കൃഷിചെയ്തയാൾ പിടിയിൽ
കണ്ണൂരിൽ വീട്ടുവളപ്പിൽ കഞ്ചാവ് ചെടികകൾ വളർത്തിയയാളെ എക്സൈസ് പിടികൂടി. പെരിങ്ങളം സ്വദേശി അരവിന്ദാക്ഷനാണ് അറസ്റ്റിലായത്.
പച്ചക്കറി തോട്ടത്തിന്റെ മറവിലായിരുന്നു കഞ്ചാവ് കൃഷി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ 71 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
വീടിനു പിറകിൽ 10 മീറ്റർ മാറി പച്ചക്കറി തോട്ടത്തിന്റെ നടുവിലാണ് പ്രതി കഞ്ചാവ് നട്ടു വളർത്തി പരിപാലിച്ചിരുന്നത്. ആറ് സെന്റിമീറ്റർ മുതൽ മൂന്ന് മീറ്റർ വരെ നീളമുള്ള ചെറുതും വലുതുമായ 71 കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കണ്ടെത്തിയത്. രണ്ടാഴ്ച മുതൽ ആറ് മാസം വരെ പ്രായമുള്ളതാണ് കഞ്ചാവ് ചെടികൾ. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
English Summary: Three men, including a Covid voluntary worker, were arrested in a bid to smuggle and sell cannabis near Erumapetty. They landed police net after cops found something suspicious during their bike journey