Also Read-ഓൺലൈൻ ക്വട്ടേഷൻ; 18കാരി ആത്മസുഹൃത്തിനെ കൊലപ്പെടുത്തിയത് 63 കോടി രൂപയ്ക്ക്
തുടർന്ന് നോയിഡ സെക്ടർ 135ലെ ഒരു ഫാം ഹൗസിലേക്കാണ് ഇവരെയെത്തിച്ചത്. ഇവിടെ കൂട്ടിക്കൊണ്ടു വന്നവരെക്കൂടാതെ ഏഴ് പേർ കൂടിയുണ്ടായിരുന്നു. ഇത് കണ്ട യുവതികൾ ബുദ്ധിമുട്ട് അറിയിക്കുകയും തങ്ങളെ തിരികെ കൊണ്ടു വിടാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിന് തയ്യാറാകാതെ പ്രതികൾ ഇവരെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് യുവതികളെ മെയിൻ റോഡിലാക്കി കടന്നു കളയുകയും ചെയ്തു. യുവതികൾ അടിയന്തിര സഹായ നമ്പറിൽ പൊലീസുമായി ബന്ധപ്പെട്ട സഹായം അഭ്യർഥിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ഥലത്തെത്തിയ പൊലീസ് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
advertisement
Also read-യുഎഇയിൽ 12കാരനെ 9 തവണ ബലാത്സംഗം ചെയ്ത ഇമാമിന് അഞ്ചുവർഷം തടവ്
തങ്ങൾ ക്രൂരമർദ്ദനത്തിന് ഇരയായെന്നും മുൻകൂറായി നൽകിയ തുക പ്രതികൾ ബലപ്രയോഗത്തിലൂടെ തിരികെ വാങ്ങിയെന്നും യുവതികൾ പരാതിയിൽ പറയുന്നു. അഖിലേഷ് യാദവ്, ലൗവ്ലേഷ് യാദവ്, ഭോല യാദവ്, അഞ്ജൻ യാദവ്, രാജേഷ് യാദവ്, സതീഷ് പൽ, രാജ് കുമാർ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ സുരക്ഷാ ഉദ്യാഗസ്ഥരാണിവർ. സംഭവത്തിൽ ഉൾപ്പെട്ട കാബ് ഡ്രൈവറും പങ്കജ് എന്ന മറ്റൊരാളും ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുന്നുണ്ട്.
