ദുബായ് ഖിസൈസിൽ ജിംനേഷ്യം നടത്തിപ്പുകാരണാണ് ഫൈസൽ. നിരവധി ആഡംബര വാഹനങ്ങളും ഇയാൾ സ്വന്തമാക്കിയിട്ടുണ്ട്. റാഷിദിയ്യയിലാണ് കുടുംബത്തോടൊപ്പമാണ് താമസം. അതേസമയം ഇയാൾക്ക് കോഴിക്കോട്ടെ സ്ഥിരം സ്വർണക്കടത്ത് മാഫിയകളുമായി ബന്ധമില്ലെന്നും പറയപ്പെടുന്നു.
ദുബായി സന്ദർശനത്തിനും ഷൂട്ടിംഗിനും എത്തുന്ന സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നതും ഇയാളുടെ രീതിയാണ്. ഇത്തരത്തിൽ ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്.
TRENDING:'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധം'; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]അഞ്ചുവയസുകാരിയായ മകളെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തി; മനംനൊന്ത് പിതാവും ജീവനൊടുക്കി [NEWS]
advertisement
സ്വര്‍ണക്കടത്തിൽ അറസ്‌റ്റിലായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, പി.എസ്.സരിത്ത് എന്നിവര്‍ ഫരീദിന്റെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചിരുന്നത്. സന്ദീപിന് ബെന്‍സ് കാര്‍ വാങ്ങിനല്‍കിയത് ഫരീദാണെന്നാണ് സൂചന. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വിലാസത്തിലെത്തിയ 30 കിലോ സ്വർണം അയച്ചത് ഫൈസലായിരുന്നു. നേരത്തെയും ഇയാൾ കള്ളക്കടത്ത് നടത്തിയിരുന്നതായും വിവരമുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.