Also Read-ജീവിക്കാൻ മാർഗ്ഗമില്ല; മൂന്ന് മാസം പ്രായമായ കുഞ്ഞിന് ദമ്പതികൾ വിലയിട്ടത് 10000 രൂപ
ഇക്കഴിഞ്ഞ മെയ് 31നാണ് കേസിനാസ്പദമായ സംഭവം. റുവാൻ മെയ്കോൺ ഡ സിൽവ കാസ്ട്രോ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ അമ്മ റോസാന ഓറി ഡിസിൽവ, ഇവരുടെ കാമുകി കസീല പ്രിസ്കീല (28) എന്നിവർചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പതിനൊന്നു തവണയാണ് സ്വന്തം അമ്മ തന്നെ ആ മകന്‍റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയത്. അവിടെയും ക്രൂരത അവസാനിച്ചിരുന്നില്ല. കൊലപാതക ശേഷം ഇരുവരും ചേര്‍ന്ന് കുട്ടിയുടെ തൊലി മുഴുവൻ ഉരിച്ചെടുത്ത് ശരീരം കഷണങ്ങളാക്കി നുറുക്കിയ ശേഷം ഗ്രില്ലിൽ വച്ച് ചുട്ടെടുക്കുകയും ചെയ്തു.
advertisement
Also Read-കൊറോണയെ തടയാനും കഞ്ചാവ്; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ
ബാക്കി വന്ന ശരീരഭാഗങ്ങൾ ഇരുവരും ചേർന്ന് ഒരു സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു. റോസാന ഈ സ്യൂട്ട്കേസ് ഉപേക്ഷിക്കുന്നത് രണ്ട് യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്താണ് ആ പെട്ടിയിലെന്നറിയാൻ യുവാക്കൾ പെട്ടി തുറന്നതോടെയാണ് ക്രൂര കൊലപാതകത്തിന്‍റെ വിവരം പുറത്തു വരുന്നത്. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയും പ്രതികൾ പിടിയിലാവുകയുമായിരുന്നു.
Also Read-സ്ത്രീധന പീഡനം; ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്യുന്നത് ഭർത്താവ് വീഡിയോ റെക്കോർഡ് ചെയ്തു
നവംബര്‍ 25നാണ് കേസിൽ വിചാരണ പൂർത്തിയായത്. കുട്ടിയുടെ അമ്മയായ റോസാനയ്ക്ക് 65 വർഷം തടവും ഇവരുടെ കാമുകി കസീലയ്ക്ക് 64 വർഷം തടവുമാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ അച്ഛന്‍റെ കുടുംബത്തോടുള്ള വൈരാഗ്യമാണ് ഇത്തരമൊരു ക്രൂര കൃത്യത്തിലേക്ക് യുവതിയെ നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മകനെ വെറുപ്പായിരുന്നുവെന്നും റോസാന പൊലീസിനോട് പറഞ്ഞിരുന്നു. ഈ നിഷ്ഠൂര കൊലപാതകത്തിന് ഇവരുടെ കാമുകിയുടെ എട്ട് വയസുകാരിയായ മകളും സാക്ഷിയായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്.