ഷഫീലയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള പരിശോധന സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സഹോദരൻ ഷഫീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഒമ്പത് മണി വരെ ഷഫീല അയൽക്കാരോടും 9.30ന് അടുത്ത ബന്ധുവിനോട് ഫോണിലും സംസാരിച്ചിരുന്നു.
മങ്കട സ്വദേശിയായ യുവാവ് ചൊവ്വാഴ്ച വീട്ടിലെത്തിയ ഭീഷണിപ്പെടുത്തിയ വിവരം ഷഫീല ഇളയ സഹോദരൻ അബൂബക്കർ സിദ്ദീഖിനോട് പറഞ്ഞിരുന്നു. നിരന്തരം മെസേജ് അയച്ച് ശല്യം ചെയ്തതിനെ തുടർന്ന് മങ്കട സ്വദേശിയെ ഷഫീല വാട്സാപ്പിൽ ബ്ലോക്ക് ചെയ്തിരുന്നു. ഈ ബ്ലോക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. ഇയാൾ ഏറെനേരം ഷഫീലയുമായി വഴക്കുണ്ടാക്കിയതായി അയൽക്കാർ പറയുന്നു. ഒമ്പതും മൂന്നു വയസുള്ള പെൺമക്കൾക്കൊപ്പമാണ് ഷഫീല താമസിച്ചിരുന്നത്.
advertisement
വഴിത്തർക്കത്തിനൊടുവിൽ യുവാവ് പൊള്ളലേറ്റ് മരിച്ചു; അയൽവാസി തീകൊളുത്തിയതെന്ന് ദൃക്സാക്ഷി മൊഴി
വഴിത്തർക്കത്തിനൊടുവിൽ യുവാവ് പൊള്ളലേറ്റ് മരിച്ചു. മലപ്പുറം എടവണ്ണയ്ക്ക് അടുത്ത് ഒതായിയിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരനായ ഷാജി(40) എന്നയാളാണ് മരിച്ചത്. ഷാജിയുടെ ശരീരത്തിൽ അയൽവാസിയായ യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം ഷാജി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന സംശയവും പൊലീസിന് ഉണ്ട്.
സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമെ എന്താണ് സംഭവിച്ചതെന്ന് പറയാനാകുവെന്ന നിലപാടിലാണ് പൊലീസ്. അതേസമയം ആത്മഹത്യയാണെന്ന സംശയവും പൊലീസിന് ഉണ്ട്. ഷാജിയും അയൽവാസിയായ യുവതിയും തമ്മിൽ ഏറെക്കാലമായി വഴിത്തർക്കം നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തെ തുടർന്ന് അയൽവാസിയായ യുവതി ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് പറയുന്നു. അതേസമയം ഷാജിയുടേത് കൊലപാതകമാണെന്നും, അയൽവാസിയായ യുവതിയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. യുവതിയെ പിടികൂടാതെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് ബന്ധുക്കൾ നിലപാട് എടുത്തതോടെ നേരിയതോതിൽ സംഘർഷമുണ്ടായി. ഇപ്പോൾ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.