ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോൾ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുടപുരം തെങ്ങുംവിള വയലിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും തലയിലും വെട്ടേറ്റിരുന്നു കാലിലും ആഴത്തിൽ വെട്ടേറ്റപാടുണ്ടായിരുന്നു. ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അജിത്തിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ വലയിലാകും എന്ന് പോലീസ് അറിയിച്ചു.
Also Read- സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റി കൂട്ട ബലാത്സംഗം: രണ്ടു പ്രതികളെ പൊലീസ് വെടിവച്ചിട്ടു
advertisement
പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ആറ്റിങ്ങൽ ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
ദിവസങ്ങൾക്ക് മുൻപ് ഭര്‍ത്താവ് വീണുമരിച്ച അതേ കിണറ്റില്‍ ഭാര്യയും മകളും മുങ്ങി മരിച്ചു
ഭർത്താവ് കാൽതെറ്റി വീണ് മരിച്ച അതേ കിണറ്റിൽ ഭാര്യയേയും മകളേയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് വാണിയൻ വിള വീട്ടിൽ പ്രവീണിന്റെ ഭാര്യ ബിന്ദു (35), മകൾ ദേവയാനി(എട്ട്) എന്നിവരേയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിത്. കുറച്ച് നാൾക്ക് മുമ്പായിരുന്നു പ്രവീൺ വെള്ളം കോരുന്നതിനിടെ കാൽ വഴുതി ഇതേ കിണറ്റിൽ വീണ് മരിച്ചത്.
Also Read- അച്ഛൻ വിൽക്കാന്‍ ശ്രമിച്ചു; രക്ഷപെട്ടെത്തിയ സഹോദരിമാർക്ക് അമ്മയുടെ ലിവ് ഇൻ പങ്കാളിയുടെ പീഡനം
ഇവരെ കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെത്തുടർന്ന് ബിന്ദുവിന്റെ അമ്മ പൊലീസിനെ അറിയിക്കുകയും പൊലീസ് വീട്ടിലെത്തി ആറ്റിങ്ങൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു. ആറ്റിങ്ങൽ ഫയർഫോഴ്സും കടയ്ക്കാവൂർ പൊലീസും ചേർന്നുള്ള തിരച്ചിലിനൊടുവിലാണ് കിണറ്റിൽ നിന്ന് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. വഞ്ചിയൂർ ക്ഷേമനിധി ബോർഡിലെ എൽ ഡി ക്ലർക്ക് ആണ് ബിന്ദു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Also Read-സ്വകാര്യതയിലുള്ള കടന്നുകയറ്റം; ഭർത്താവിന്‍റെ ഫോൺ പരിശോധിച്ച യുവതിക്ക് ഒരു ലക്ഷം രൂപയോളം പിഴ
ഏകദേശം ഒന്നരമാസം മുൻപാണ് ബിന്ദുവിന്റെ ഭർത്താവ് പ്രവീൺ വെള്ളം കോരുന്നതിനിടെ കാൽവഴുതി ഇതേ കിണറ്റിൽ വീണ് മരിച്ചത്.
