ബെംഗളൂരു: യുവതിയെ ക്രൂരമായി ഉപദ്രവിച്ച ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ആറുപേരെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. യുവതിയെ ഉപദ്രവിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടി. 22കാരിയുടെ സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റുന്നതും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
ഇതിനിടെ അറസ്റ്റിലായ ആറു പ്രതികളില്‍ രണ്ടു പേരെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കാലിന് വെടിവെച്ചിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പ്രതികളെ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് രണ്ടു പേര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് ഈസ്റ്റ് ബെംഗളുരു ഡിസിപി എസ്.ഡി.ശ്രാനപ്പ പറഞ്ഞു.
ആറു ദിവസങ്ങൾക്കു മുൻപാണ് സംഭവം നടന്നത്. വിഡിയോ ക്ലിപ്പിൽനിന്നുള്ള വിവരങ്ങളും പ്രതികളെ ചോദ്യം ചെയ്തതിൽനിന്നുള്ള വിവരങ്ങളും വച്ചാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബെംഗളൂരു പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇരയാക്കപ്പെട്ടയാളും പ്രതികളും ബംഗ്ലദേശിൽനിന്നു വന്നരാണെന്നാണ് വ്യക്തമാകുന്നത്. യുവതിയെ മനുഷ്യക്കടത്തിലൂടെ ഇന്ത്യയിലേക്ക് എത്തിച്ചതാണെന്നാണ് വ്യക്തമാകുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം, ആക്രമിക്കപ്പെട്ട യുവതി ഇപ്പോൾ മറ്റൊരു സംസ്ഥാനത്താണ്. ഇവരെ കണ്ടെത്താൻ ഒരു സംഘത്തെ അയച്ചിട്ടുണ്ട്. അതിനുശേഷം അവരുടെ മൊഴി കൂടി മജിസ്ട്രേറ്റിനു മുന്നിൽ വച്ചെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
വടക്കുകിഴക്കൻ ഇന്ത്യയിൽ സംഭവവും വിഡിയോയും വലിയരീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. യുവതി മേഖലയിൽനിന്നുള്ളയാളാണെന്നായിരുന്നു പ്രചാരണം. ഇതേത്തുടർന്ന് അസം പൊലീസും വിഷയത്തിൽ ഇടപെട്ടിരുന്നു. വീഡിയോയില്‍ കാണുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അസം പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കാലിന് വെടിയേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീഡിയോയുടേയും പ്രതികളെ ചോദ്യം ചെയ്തതിന്റേയും അടിസ്ഥാനത്തില്‍ ബലാത്സംഗം, ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ബംഗ്ലാദേശ് സ്വദേശികളാണ് പ്രതികളായ ആറ് പേരും പീഡനത്തിനിരയായ സ്ത്രീയുമെന്നാണ് സൂചന. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മര്‍ദ്ദനമെന്നാണ് പറയപ്പെടുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.