ഇന്നലെ രാത്രി 11.30-ഓടെ എഴുപുന്ന പാലസ് ബാറിലാണ് സംഭവങ്ങളുടെ തുടക്കം. ബാറിനുള്ളിൽ വെച്ച് നിധിനും നാലംഗ സംഘവും തമ്മിൽ കടുത്ത തർക്കമുണ്ടായിരുന്നു. ബാറിൽ നിന്നിറങ്ങിയ ശേഷവും ഈ തർക്കം തുടരുകയും അത് ക്രൂരമായ മർദ്ദനത്തിൽ അവസാനിക്കുകയുമായിരുന്നു. സംഘം നിധിനെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് വിവരം.
ബാറിന് സമീപം റോഡരികിൽ ബോധരഹിതനായി കിടന്ന നിധിനെ അരൂർ പൊലീസെത്തിയാണ് കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയ നാലംഗ സംഘത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ബാറിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് അരൂർ പൊലീസ് അറിയിച്ചു.
advertisement
Location :
Alappuzha,Kerala
First Published :
Mar 20, 2026 1:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴയിൽ ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ തലയ്ക്കടിച്ചു കൊന്നു
