മഹാമാരിക്കാലം പരിസ്ഥിതിയെ എത്തരത്തിലാണ് ബാധിച്ചതെന്ന് നോക്കാം.
പുനഃരുപയോഗിക്കാനാകാത്ത മാലിന്യങ്ങൾ
ലോക്ക്ഡൗൺ സമയത്ത് ഹോം ഡെലിവറി സേവനങ്ങൾ ധാരാളമായി വർദ്ധിച്ചു. ഓൺലൈൻ ഷോപ്പിങ് വ്യാപകമായതിന്റെ ഭാഗമായി, മഹാമാരിയ്ക്ക് മുമ്പ് ജനകീയമായിത്തുടങ്ങിയ പുനഃരുപയോഗിക്കാവുന്ന പേപ്പർ ബാഗുകളുടെ സ്ഥാനത്ത് വീണ്ടും പ്ലാസ്റ്റിക്ക് പായ്‌ക്കേജുകൾ ഇടം പിടിച്ചു. ആരോഗ്യ സംബന്ധിയായ ആശങ്കകളുടെ പശ്ചാത്തലത്തിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബാഗുകൾക്കാണ് റീടെയ്‌ലർമാർ മുൻഗണന നൽകുന്നത്.
ജൈവമാലിന്യങ്ങൾ
അവശ്യവസ്തുക്കളുടെ കയറ്റുമതിയും ഇറക്കുമതിയും നിലച്ചു. കാർഗോ ട്രാൻസ്‌പോർട്ടേഷൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ വന്ന വലിയ ഇടിവാണ് ഇതിന് കാരണം. മീൻവ്യവസായവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെയും കാർഷിക ഉത്പന്നങ്ങളുടെയും കയറ്റുമതിയിലുണ്ടായ തകർച്ച ഈ ഉത്പന്നങ്ങൾ വ്യാപകമായി പാഴായിപ്പോകുന്നതിലേക്ക് നയിച്ചു.
advertisement
You may also like:ലോക പരിസ്ഥിതി ദിനം 2021: ഈ വർഷത്തെ ആതിഥേയ രാജ്യം പാകിസ്ഥാൻ; പരിസ്ഥിതി ദിനത്തിന്റെ ചരിത്രം അറിയാം
മെഡിക്കൽ, ക്ലിനിക്കൽ മാലിന്യങ്ങൾ
മഹാമാരിക്കാലത്ത് മെഡിക്കൽ മാലിന്യങ്ങളുടെ അളവിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. അത്തരം മാലിന്യങ്ങളുടെ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ശുചീകരണ തൊഴിലാളികൾ, മാലിന്യം ശേഖരിക്കുന്ന തൊഴിലാളികൾ തുടങ്ങിയവരിൽ ഇത് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. നഗരങ്ങൾ ശുചീകരിക്കാനായി മുന്നണിയിൽ നിന്ന് പ്രവർത്തിക്കുന്ന തൊഴിലാളികൾ രോഗബാധ ഉണ്ടാകാൻ സാധ്യത കൂടിയ വിഭാഗത്തിൽ ഉൾപ്പെടുന്നു. അവർക്ക് മെനിഞ്ചൈറ്റിസ്, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
You may also like:ലോക പരിസ്ഥിതിദിനം 2021 | 'നമുക്കെല്ലാം പൊതുവായുള്ളത് ഭൂമിയാണ്' - മഹത്തായ ചില വചനങ്ങൾ
മെഡിക്കൽ മാലിന്യ നിർമാർജനം
മെഡിക്കൽ മാലിന്യങ്ങളുടെ അളവ് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിൽ വർദ്ധിച്ച മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി മെഡിക്കൽ മാലിന്യ പ്ലാന്റുകൾ നിർമ്മിക്കേണ്ടത് അനിവാര്യമാണ്. പല പ്രാദേശിക മാലിന്യ സംസ്കരണ കേന്ദ്രങ്ങളും പ്രവർത്തനം നിർത്തിവെച്ച സാഹചര്യമുണ്ട്. അവിടങ്ങളിൽ വൈറസ് വ്യാപനം ഉണ്ടാകുമോ എന്ന ഭീതിയാണ് ഇതിന് കാരണം.
ആവാസവ്യവസ്ഥ അപകടാവസ്ഥയിലാണ്
മഹാമാരിയെ തുടർന്ന് പ്രകൃതിദത്തമായ ആവാസവ്യവസ്ഥകൾ വലിയയ ഭീഷണിയിലാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുക എന്ന പുതിയ സമ്പ്രദായം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതോടെ മറൈൻ കൺസർവേഷൻ സോണുകൾ, വന്യജീവി സങ്കേതങ്ങൾ തുടങ്ങിയ സംരക്ഷിത മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർ അവിടങ്ങളിൽ വലിയ ശ്രദ്ധ കേന്ദ്രീകരിക്കാത്ത നിലയുണ്ടായി. അതിന്റെ ഭാഗമായി നിയമവിരുദ്ധമായ വനനശീകരണം, വന്യമൃഗങ്ങളെ വേട്ടയാടൽ, നിയമം ലംഘിച്ചു കൊണ്ടുള്ള മത്സ്യബന്ധനം തുടങ്ങിയ പ്രവർത്തനങ്ങൾ വ്യാപകമായിട്ടുണ്ട്.