2006 നവംബറിൽ സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയെന്ന കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്. വിചാരണയ്ക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഒന്നരക്കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദയാധനം നൽകിയതിന്റെ പശ്ചാത്തലത്തിൽ കോടതി കഴിഞ്ഞ ജൂലൈയിൽ വധശിക്ഷ ഒഴിവാക്കിയിരുന്നു.
advertisement
പൊതു അവകാശപ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതാണ് മോചനം നീളാൻ കാരണം. സൌദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപയോളം വരുന്ന ദയാദനം മലയാളികൾ സ്വരൂപിച്ച് കണ്ടെത്തിയാണ് കൈമാറിയത്.
Location :
New Delhi,Delhi
First Published :
Feb 13, 2025 6:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിലെ അബ്ദുൽ റഹീമിന്റെ മോചനം നീളും; കേസ് പരിഗണിക്കുന്നത് റിയാദിലെ ക്രിമിനൽ കോടതി എട്ടാം തവണയും മാറ്റിവച്ചു
