ഇന്ന് മുതൽ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ, പ്രാദേശിക സാഹചര്യങ്ങളുടെയും നിലവിലെ സംഭവവികാസങ്ങളും കണക്കിലെടുത്ത്, എല്ലാ മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും 70 ശതമാനം തൊഴിലാളികൾക്കും വർക്ക് ഫ്രം ഹോം ആക്കാൻ തീരുമാനിച്ചു. നേരിട്ട് ഹാജരാകേണ്ട മേഖലകളും അടിയന്തര സാഹചര്യങ്ങൾ, പൊതു സുരക്ഷ തുടങ്ങിയ മേഖലകളിലെ ജോലികൾ എന്നിവ ഒഴികെയാണിതെന്നും ബഹറിൻ സിവിൽ സർവീസ് ബ്യൂറോ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണങ്ങളെത്തുടർന്ന് ബന്ധപ്പെട്ട അധികാരികൾ അനുവദിക്കുമ്പോൾ, ആവശ്യമുള്ളപ്പോൾ മാത്രം പ്രധാന റോഡുകൾ ഉപയോഗിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും ബഹ്‌റൈൻ നിർദേശം നൽകി. യുഎസിന്റെ ഒരു സൈനിക താവളം ബഹറിനിലുണ്ട്.
advertisement
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തിനിടയിൽ യുഎസ് ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെയാണ് ബഹറിൻ നിർദേശം നൽകിയത് നടത്തിയത്.