TRENDING:

ആദ്യത്തെ ഇന്ത്യ-ഫ്രാൻസ്-യുഎഇ നാവികാഭ്യാസം ഒമാൻ ഉൾക്കടലിൽ സമാപിച്ചു

Last Updated:

രണ്ടു ദിവസം നീണ്ടുനിന്ന പരിപാടിയിൽ മൂന്നു രാജ്യങ്ങളിലെയും നാവികസേനാം​ഗങ്ങൾ സജീവമായി പങ്കെടുത്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആദ്യത്തെ ഇന്ത്യ – ഫ്രാൻസ് – യുഎഇ സംയുക്ത നാവികസേനാഭ്യാസം ഒമാൻ ഉൾക്കടലിൽ സമാപിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന പരിപാടിയിൽ മൂന്നു രാജ്യങ്ങളിലെയും നാവികസേനാം​ഗങ്ങൾ സജീവമായി പങ്കെടുത്തു. ഇന്ത്യൻ നാവികസേയുടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് തർകാഷിനൊപ്പം (INS Tarkash) ഫ്രഞ്ച് കപ്പൽ സർകൂഫും (Surcouf) ഹെലികോപ്റ്ററുകളും ഫ്രഞ്ച് റാഫേൽ ജെറ്റുകളും നാവികസേനാ അഭ്യാസത്തിൽ പങ്കെടുത്തു. യുഎഇ നാവികസേനയുടെ മാരിടൈം പട്രോൾ എയർക്രാഫ്റ്റും ഈ സംയുക്ത നാവിക അഭ്യാസത്തിന്റെ ഭാ​ഗമായി.
advertisement

ഉപരിതല യുദ്ധം (surface warfare), ടാക്ടിക്കൽ ഫയറിങ്ങ് മിസൈൽ അഭ്യാസങ്ങൾ, ഹെലികോപ്റ്റർ ക്രോസ്-ഡെക്ക് ലാൻഡിംഗ് ഓപ്പറേഷനുകൾ, നൂതന വ്യോമ പ്രതിരോധ അഭ്യാസങ്ങൾ, ബോർഡിംഗ് ഓപ്പറേഷനുകൾ തുടങ്ങി പല തരം നാവികസേനാ അഭ്യാസങ്ങൾക്കാണ് ഒമാൻ ഉൾക്കടൽ സാക്ഷ്യം വഹിച്ചത്.

Also read-ചൈനയ്ക്ക് തിരിച്ചടി; അതിർത്തിയ്ക്കു സമീപം റോഡു നിർമാണത്തിനൊരുങ്ങി ഇന്ത്യ

ഇന്ത്യ, ഫ്രാൻസ്, യുഎ.ഇ എന്നീ രാജ്യങ്ങളിലെ നാവിക സേനകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി നടത്തിയത്. കടൽ മാർ​ഗമുള്ള ഭീഷണികളെ നേരിടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ധാരണയായി. കൂടാതെ, ഈ മേഖലയിൽ നടക്കുന്ന വാണിജ്യ വ്യാപാരങ്ങളുടെ സുരക്ഷ വർദ്ധിപ്പാക്കാനായി മൂന്നു രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ആദ്യത്തെ ഇന്ത്യ-ഫ്രാൻസ്-യുഎഇ നാവികാഭ്യാസം ഒമാൻ ഉൾക്കടലിൽ സമാപിച്ചു
Open in App
Home
Video
Impact Shorts
Web Stories