ജീവിതത്തിൽ എല്ലാവർക്കും രണ്ടാമത് ഒരു അവസരം കൂടി നൽകാനുള്ള യുഎഇ സർക്കാരിന്റെ മനോഭാവമാണ് തന്റെ ഈ പ്രവർത്തനങ്ങളുടെ അടിസ്ഥാനമെന്ന് ഫിറോസ് പറഞ്ഞു. യുഎഇ സർക്കാരുമായി ചേർന്ന് ഇത്തരം പദ്ധതികളിൽ പ്രവർത്തിക്കാൻ സാധിക്കുന്നത് ഭാഗ്യമാണെന്നും തടവിൽ കഴിയുന്നവരെ വീണ്ടും അവരുടെ മാതൃരാജ്യത്തേക്ക് മടക്കി അയക്കാനും കുടുംബവുമായി വീണ്ടും ഒത്തുചേരാനുള്ള അവസരമൊരുക്കുന്നതിനുമായി ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റംസാനോടാനുബന്ധിച്ച് 495 പേരെ അജ്മാനിൽ നിന്നും 170 പേരെ ഫുജൈറയിൽ നിന്നും ഒപ്പം 121 പേരെ ദുബായിൽ നിന്നും 69 പേരെ ഉം അൽ ഖുവൈനിൽ നിന്നും 28 പേരെ റാസ് അൽ ഖൈമയിൽ നിന്നുമാണ് മോചിപ്പിക്കുക.
advertisement
Also read-ഇന്ത്യൻ നാവികരെ മോചിപ്പിച്ചതിന് ഖത്തർ അമീറിനോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
തടവുകാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഫിറോസ് പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയും കരുതലും വളരെ അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്നതാണെന്ന് അജ്മാനിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പ്യൂണിറ്റീവ് ആൻഡ് കറക്ഷണൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (General Administration of Punitive and Correctional Establishments) ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് യൂസഫ് അൽ മത്രൂഷി പറഞ്ഞു. അനേകായിരം മനുഷ്യർ ഫിറോസിനോട് നന്ദിയുള്ളവരാണെന്നും പിഴ അടയ്ക്കാൻ കഴിയാതെ ജയിലിൽ കഴിയുന്ന ആളുകൾക്ക് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും മത്രൂഷി ചൂണ്ടിക്കാട്ടി. ഈ വർഷം 3000 തടവുകാരുടെയെങ്കിലും മോചനമാണ് ഫിറോസ് മെർച്ചന്റ് ലക്ഷ്യം വയ്ക്കുന്നത്.