ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം കാണുന്നത്. ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ സ്പോൺസർ ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ എത്തുകയായിരുന്നു. പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിൽ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പൊലീസ് സഹായത്തോട വാതിൽ തകർത്ത് അകത്ത് കയറി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്. ദമ്പതികളുടെ മൃതദേഹങ്ങൾ ബുറൈദ സെൻട്ര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം മരണ കാരണങ്ങളൊന്നും വ്യക്തമല്ല. ദീർഘകാലമായി ഉനൈസയിൽ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തു വരികയാണ് ശരത്. നാലു വർഷം മുമ്പാണ് പ്രീതയുമായുള്ള വിവാഹം കഴിഞ്ഞത്. ഭാര്യയെ സൗദിയിലേക്ക് കൊണ്ടുവന്നത് രണ്ട് മാസം മുമ്പാണ്. ശരതിന്റെ പിതാവ്: മണിയനാചാരി. കൊല്ലം മാന്തോപ്പിൽ അക്ഷരനഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥൻ, തങ്കം ദമ്പതികളുടെ മകളാണ് പ്രീതി. സഹോദരങ്ങൾ: പ്രവീൺ, പ്രിയ. മരണശേഷമുള്ള നിയമനടപടികളിൽ പിന്തുണയ്ക്കാൻ കനിവ് ജീവകാരുണ്യ കൂട്ടായ്‌മ രംഗത്തുണ്ട്.
advertisement