അല്‍ വജ്ബ പാലസിലെ പ്രാര്‍ഥനാ കേന്ദ്രത്തിലാണ് പ്രധാന പ്രാർഥനയെങ്കിലും രാജ്യത്തെ പള്ളികളിലും മഴ പ്രാര്‍ഥന നടക്കുമെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം പത്രകുറിപ്പിലൂടെ അറിയിച്ചു
മഴ പ്രാര്‍ഥനക്ക് മുന്‍പായി വിശ്വാസികള്‍ നിര്‍വഹിക്കേണ്ട വ്രതമെടുക്കല്‍, സദഖ നല്‍കല്‍, അല്ലാഹുവിനോട് പശ്ചാത്തപിക്കല്‍, മിസ് വാക്ക് ഉപയോഗിക്കല്‍, ശരീരം ശുചീകരിക്കല്‍ തുടങ്ങിയ കർമങ്ങളൊക്കെ മുടക്കം കൂടാതെ പിന്തുടരണമെന്നും മന്ത്രാലയം പറഞ്ഞു.
പ്രായമായവർ മുതൽ കൊച്ചു കുട്ടികള്‍ വരെ മഴ പ്രാര്‍ഥനയില്‍ പങ്കെടുക്കും. മഴ പ്രാർഥനയിൽ പങ്കെടുക്കുന്ന മുതിര്‍ന്നവരില്‍ ഭൂരിഭാഗവും വ്രതാനുഷ്ഠാനം നടത്തിവരികയാണ്. വ്രതമെടുക്കുന്നവന്‍റെ പ്രാര്‍ഥന അല്ലാഹു തള്ളില്ലെന്ന പ്രവാചകന്റെ വചനത്തെ അടിസ്ഥാനമാക്കിയാണ് നോമ്പെടുത്ത് പ്രാര്‍ഥന നടത്തുന്നത്. വ്രതമെടുക്കല്‍, സദഖ നല്‍കല്‍, അല്ലാഹുവിനോട് പശ്ചാത്തപിക്കല്‍, മിസ് വാക്ക് ഉപയോഗിക്കല്‍, ശരീരം ശുചീകരിക്കല്‍ തുടങ്ങിയ കര്‍മങ്ങള്‍ അനുഷ്ഠിച്ച ശേഷമാണ് മഴ പ്രാര്‍ഥനയില്‍ വിശ്വാസികള്‍ പങ്കുകൊള്ളുന്നത്.
advertisement