വിമാനത്തിന് ഖത്തർ അധികൃതർ ക്ലിയറൻസ് നിഷേധിച്ചതോടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടാനും സാധിച്ചിരുന്നില്ല. ഇതോടെ 15 ഗർഭിണികളും 20 കുട്ടികളും അടക്കമുള്ള യാത്രക്കാർ മണിക്കൂറുകളോളം ദോഹ വിമാനത്താവളത്തിൽ കുടുങ്ങി.
യാത്രക്കാരിൽ ചിലർക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം യാത്രാനുമതി നിഷേധിച്ചതാണ് വിമാനം റദ്ദാക്കാൻ കാരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇവർ ഖത്തർ സർക്കാരിന്റെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
TRENDING:പ്രവാസികളുടെ മടക്കം; ഇന്ന് ദുബായ്, ബഹ്റൈൻ വിമാനങ്ങൾ കേരളത്തിലെത്തും [NEWS]യുഎഇയിൽ 24 മണിക്കൂറിനിടെ 13 മരണം; 781 പോസിറ്റീവ് കേസുകൾ: രോഗബാധിതർ 20000ത്തിലേക്ക് [NEWS]ഒ.എൽ.എക്സ് തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘം കേരളത്തിലും; തൃശൂർ സ്വദേശിക്ക് നഷ്ടമായത് 15,000 രൂപ [NEWS]
advertisement
എന്നാൽ ഇവരെ ഒഴിവാക്കി മറ്റുള്ളവരുമായി വിമാനം യാത്ര തിരിക്കാൻ എന്താണ് തടസ്സമായതെന്ന കാര്യത്തിൽ വ്യക്തതയില്ല.എംബസി പട്ടിക തയ്യാറാക്കിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
വിമാനം റദ്ദാക്കിയത് കാരണം യാത്രക്കാർക്ക് താമസ സൗകര്യത്തിൽ അടക്കം ബുദ്ധിമുട്ടുണ്ടായാൽ എംബസി ഇടപെടുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. റദ്ദാക്കിയ വിമാനം ചൊവ്വാഴ്ച പ്രവാസികളുമായി യാത്ര തിരിക്കും.