മരിച്ച മൂന്നാമത്തെയാൾ പഞ്ചാബ് സ്വദേശിയാണ്. കെട്ടിടത്തിലെ മാലിന്യ ടാങ്കിന്റെ പൈപ്പ് ചോർച്ച പരിശോധിക്കുന്നതിനായി മാൻഹോളിൽ ഇറങ്ങിയതായിരുന്നു. പഞ്ചാബ് സ്വദേശിയാണ് ആദ്യം ശ്വാസംമുട്ടി താഴെക്ക് വീണത്. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അജിത്തും രാജകുമാരനും അപകടത്തിൽപ്പെട്ടത്.
15 വർഷമായി അബുദാബിയിലെ ഇൻസ്പയർ ഇന്റർഗ്രേറ്റഡ് കമ്പനിയിലെ മെയിന്റനൻസ് മെക്കാനിക് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് അജിത്. ഒന്നരമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. അതേസമയം കഴിഞ്ഞ ഓണത്തിനാണ് രാജകുമാരൻ നാട്ടിൽ വന്നത്. സെപ്റ്റംബർ 14നാണ് മടങ്ങിപ്പോയത്. അച്ഛൻ: ഉണ്ണികൃഷ്ണൻ നായർ അമ്മ: ശാന്തകുമാരി. ഭാര്യ രേവതി, മക്കൾ ധീരജ് നേഹ. അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹങ്ങൾ ഉള്ളത്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
advertisement
(Three Indians, including two Malayalis, died after inhaling toxic gas while cleaning a waste tank in Abu Dhabi)