ഗാസയിലെ കുട്ടികളെ യുഎഇയിൽ എത്തിക്കാനും സുരക്ഷിതമായി സ്വദേശത്തേക്ക് മടങ്ങുന്നതിന് മുമ്പ് അവർക്ക് വൈദ്യചികിത്സ നൽകാനുമുള്ള തീരുമാനം, പലസ്തീൻ ജനതയ്ക്ക്, പ്രത്യേകിച്ച് അവിടുത്തെ കുട്ടികൾക്ക് ആശ്വാസമാകുമെന്ന് റെഡ് ക്രോസ് പ്രതികരിച്ചു. അവർ നേരിടുന്ന ഗുരുതരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ദുരിതാശ്വാസ സഹായം നൽകാനുള്ള തങ്ങളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും യുഎഇ അറിയിച്ചു.
‘ഗാസ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു’: ഐക്യരാഷ്ട്രസഭ
ഗാസയിലെ സാധാരണക്കാർക്ക് വൈദ്യസഹായവും സുരക്ഷിതവും ഉറപ്പാക്കേണ്ടതിനെക്കുറിച്ചും തടസങ്ങൾ കൂടാതെ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മാനുഷികനീതി സാധ്യമാക്കേണ്ടതിനെക്കുറിച്ചും യുഎഇ വിദേശകാര്യ മന്ത്രിയും ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി (ഐസിആർസി) പ്രസിഡന്റ് മിർജാന സ്പോൾജാറിക്കും സംസാരിച്ചു. ഇതിനായി പ്രാദേശിക തലത്തിലും, അന്തർദേശീയ തലത്തിലും ഇടപെടലുകൾ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
advertisement
.