ഗുരുതരമായി പരിക്കേറ്റ ഭോയിറിനെ ഉടൻ തന്നെ വസായിലെ സർ ഡിഎം പെറ്റിറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.കേസ് രജിസ്റ്റർ ചെയ്യുമെന്നും അന്വേഷണം ആരംഭിച്ചതായും വസായ് ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) അറിയിച്ചു.
മുമ്പും സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പഞ്ചു ദ്വീപ് നിവാസികൾ പറയുന്നു.യാത്രക്കാർ പലപ്പോഴും തേങ്ങയും പോളിത്തീൻ ബാഗുകളിലെ വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പൂജാ സാധനങ്ങളും ഓടുന്ന ട്രെയിനുകളിൽ നിന്ന് അരുവിയിലേക്ക് എറിയാറുണ്ടെന്ന് അവർ അവകാശപ്പെട്ടു. ലോക്കൽ ട്രെയിനുകളിൽ നിന്ന് എറിഞ്ഞ വസ്തുക്കൾ മൂലം നിരവധി ഗ്രാമീണർക്ക് മുമ്പ് പരിക്കേറ്റിട്ടുണ്ടെന്നും ഇത്തരം പ്രവർത്തികൾക്ക് റെയിൽവേ കർശനമായി നിരോധനം ഏർപ്പെടുത്തണമെന്നും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
advertisement