Also Read-വയറു നിറയെ ഭക്ഷണവും ഒപ്പം ഫ്രീ ആയി ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റും !! ചെയ്യേണ്ടത് ഇത്രമാത്രം
എന്നാല്‍ യാത്രാ മധ്യേ കുട്ടിയ്ക്ക് ഹൃദയാഘാതം ഉണ്ടായതോടെ വിമാനം നാഗ്പൂരിൽ അടിയന്തിര ലാൻഡിംഗ് നടത്തി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്നവരാണ് കുടുംബമെന്നാണ് റിപ്പോർട്ട്. രോഗാവസ്ഥ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ പോലും പിതാവിന് കഴിഞ്ഞിരുന്നില്ല. ഇതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.
advertisement
Also Read-ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേര് മാറ്റി ഗുജറാത്ത് സർക്കാർ; പുതിയ പേര് 'കമലം'
മരണപ്പെട്ട കുട്ടി അനീമിക് ആയിരുന്നു. ഇക്കാര്യം പിതാവ് പറഞ്ഞിരുന്നില്ല. സാധാരണയായി 8-10 നിലയിൽ താഴെ ഹീമോഗ്ലോബിൻ ലെവൽ ഉള്ളവരെ വിമാനയാത്രയ്ക്ക് അനുവദിക്കാറില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 2.5 ഗ്രാം ആയിരുന്നു കുട്ടിയുടെ ഹീമോഗ്ലോബിൻ ലെവൽ. യാത്രയ്ക്കിടെ ആരോഗ്യനില വഷളാവുകയും വിമാന അടിയന്തിര ലാൻഡിംഗ് നടത്തേണ്ട സാഹചര്യം ഉണ്ടാവുകയുമായിരുന്നു.
നാഗ്പുര്‍ എയർപോര്‍ട്ടിൽ വച്ച് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം കുട്ടിയെ പരിശോധിച്ചെങ്കിലും തുടര്‍ന്ന് കാർഡിയാക് ലൈഫ് സപ്പോർട്ട് ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചു. കുട്ടി വളരെ ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് പരിശോധിച്ച ഡോക്ടർമാരും പറയുന്നത്.
യഥാർഥ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരാനുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. നിലവിൽ അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.