നിലവിലെ സർക്കാർ 20 വർഷത്തേക്ക് ജോലി നൽകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല എന്ന് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന തന്റെ 2020 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
"20 വർഷം കൊണ്ട് യുവാക്കൾക്ക് ജോലി നൽകാൻ എൻഡിഎയ്ക്ക് കഴിഞ്ഞില്ല. അധികാരത്തിൽ വന്ന് 20 ദിവസത്തിനുള്ളിൽ ഞങ്ങൾ നിയമം കൊണ്ടുവരും, 20 മാസത്തിനുള്ളിൽ നടപ്പാക്കൽ ഉറപ്പാക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഞാൻ സർക്കാർ ജോലികൾ വാഗ്ദാനം ചെയ്തിരുന്നു. ഞാൻ അധികാരത്തിലിരുന്ന ചുരുങ്ങിയ കാലയളവിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ നൽകി. എനിക്ക് അഞ്ച് വർഷത്തെ കാലാവധി ലഭിച്ചിരുന്നെങ്കിൽ എന്ത് സാധ്യമാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ,"- തേജസ്വി യാദവ് പറഞ്ഞു.
advertisement
2025 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മുമ്പാണ് തേജസ്വി യാദവിന്റെ പ്രഖ്യാപനം. നവംബർ 6 നും നവംബർ 11 നും രണ്ട് ഘട്ടങ്ങളിലായാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്. നവംബർ 14 ന് ഫലം പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, അന്തിമ വോട്ടർ പട്ടികയിൽ 7.42 കോടി വോട്ടർമാരാണുള്ളത്. ഈ വർഷം ജൂൺ വരെ ഇത് 7.89 കോടിയായിരുന്നു. കരട് പട്ടികയിൽ നിന്ന് ഏകദേശം 65 ലക്ഷം പേരുകൾ നീക്കം ചെയ്തതായും 2025 ഓഗസ്റ്റ് 1 ലെ പുതുക്കിയ പട്ടികയിലെ വോട്ടർമാരുടെ എണ്ണം 7.24 കോടിയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.