മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്: നികുതി ആനുകൂല്യങ്ങള്‍ക്ക് സാധ്യത
ഉയർന്ന തോതിലുള്ള ഇൻഷുറൻസ് ക്ലെയിം കാരണം പൊതുമേഖലയിലെ ഇൻഷുറൻസ് കമ്പനികൾ കടുത്ത സമ്മർദ്ദത്തിലാണ്. കൂടുതൽ നഷ്ടത്തിലേക്ക് പോകാതെ ഇവയെ സഹായിക്കുന്നതിനാണ് സർക്കാർ കൂടുതൽ ബജറ്റ് വിഹിതം നീക്കിവെക്കുന്നതെന്നാണ് റിപ്പോർട്ട്.
കേന്ദ്ര ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രിമാർ ഇവരാണ്
പൊതുമേഖലയിലെ ഇൻഷുറൻസ് കമ്പനികളെ ലയിപ്പിക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയായി വരുകയാണ്. ലയനം കൂടി മുന്നിൽക്കണ്ട് കൂടുതൽ ബജറ്റ് വിഹിതം അനുവദിക്കാനാണ് സർക്കാർ നീക്കം. 2017 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യൻ ഇൻഷുറൻസ് മേഖലയിലെ 35 ശതമാനവും ഈ മൂന്നു കമ്പനികളുടെ കൈവശമായിരുന്നു. 41,461 കോടി രൂപയുടെ പ്രീമിയമാണ് മൂന്നു കമ്പനികൾക്കുമായുള്ളത്. രാജ്യത്താകമാനം 6000 ഓഫീസുകളും 44000 ജീവനക്കാരുമുള്ള ഈ മൂന്നു ഇൻഷുറൻസ് കമ്പനികളുടെയും ആസ്തി 9243 കോടി രൂപയാണ്.
advertisement
