TRENDING:

വിവാഹത്തിന് പിന്നാലെ വരന്‍റെ കരണത്ത് അടിച്ച് വധു ഇറങ്ങിപ്പോയി

Last Updated:

കരണത്ത് അടികൊണ്ട് വരൻ ആദ്യമൊന്ന് പകച്ചു. തുടര്‍ന്ന് തൊട്ടടുത്ത ഹാളിലെ ഡ്രസിങ് മുറിയിൽ കയറിയ വധു വിവാഹവസ്ത്രങ്ങള്‍ അഴിച്ചുവച്ച്‌ സാധാരണ വേഷത്തില്‍ തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്‌നൗ: വിവാഹത്തിന് പിന്നാലെ വരന്‍റെ കരണത്ത് അടിച്ചു വധു ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ ജാന്‍പൂര്‍ ജില്ലയിലാണ് വിവാഹ ചടങ്ങിന് ശേഷം നാട്ടുകാരെ അമ്പരപ്പിലാക്കി, വരനെ കൈയ്യേറ്റം ചെയ്തു വധു ഇറങ്ങിപ്പോയത്. ഭര്‍തൃവീട്ടിലേക്ക് കയറുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം. ഒരു പ്രകോപനവും സംസാരവുമൊന്നും എല്ലാതെ എല്ലാവരും നോക്കിനില്‍ക്കെ വധു വരന്‍റെ മുഖത്തടിക്കുകയായിരുന്നു. കരണത്ത് അടികൊണ്ട് വരൻ ആദ്യമൊന്ന് പകച്ചു. തുടര്‍ന്ന് തൊട്ടടുത്ത ഹാളിലെ ഡ്രസിങ് മുറിയിൽ കയറിയ വധു വിവാഹവസ്ത്രങ്ങള്‍ അഴിച്ചുവച്ച്‌ സാധാരണ വേഷത്തില്‍ തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
wedding
wedding
advertisement

ഇത്രയൊക്കെ സംഭവിച്ചിട്ടും എന്താണ് കാരണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ നാട്ടുകാർ. വരന്‍റെ വീട്ടുകാർ വിവാഹത്തിനായി വധുവിന്‍റെ വീട്ടിൽ എത്തിയപ്പോഴും, വിവാഹം നടന്നപ്പോഴും അസ്വാഭാവികമായി ഒന്നും ഉണ്ടായില്ല. എന്നാൽ വരന്‍റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ്, വധു വരന്‍റെ കരണത്തടിച്ചത്. വരന്‍റെ വീട്ടിലേക്ക് കയറുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. വരന് മറ്റൊരു സ്ത്രീയുമായി അടുപ്പതിലാണെന്ന് മനസിലാക്കിയതോടെയാണ് വധു ഇത്തരത്തിൽ പെരുമാറാൻ കാരണമെന്നാണ് വിവരം. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

advertisement

കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു സംഭവത്തിൽ കാമുകിയുടെ വിവാഹ വാർത്തയറിഞ്ഞെത്തിയ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു കൊന്നു. തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലാണ് ഇരുപത്തിയൊന്നുകാരനായ യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിണ്ടിഗൽ ജില്ലയിലെ പുതുപ്പേട്ടൈ സ്വദേശി ഭാരതിരാജ(21) ആണ് കൊല്ലപ്പെട്ടത്. കാറ്ററിങ് വിദ്യാർത്ഥിയായ ഭാരതിരാജ സിരുമലൈയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. മുളൈ നഗറിലുള്ള പരമേശ്വരി(20) എന്ന പെൺകുട്ടിയുമായി അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു ഭാരതിരാജ.

ഇരുവരും തമ്മിലുള്ള പ്രണയബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞതോടെ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഭാരതിരാജ രണ്ട് സുഹൃത്തുക്കൾക്കൊപ്പം യുവതിയുടെ വീട്ടിലെത്തി. പരമേശ്വരിയാണ് വിവാഹക്കാര്യം ഭാരതിരാജയെ അറിയിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.

advertisement

തിങ്കളാഴ്ച്ച വീട്ടിൽ എത്തിയ ഭാരതിരാജയേയും സുഹൃത്തുക്കളേയും പരമേശ്വരിയുടെ സഹോദരൻ മലൈച്ചാമിയും മാതാപിതാക്കളും ചോദ്യം ചെയ്തു. ബന്ധുക്കളും ഇവർക്കൊപ്പമെത്തി. തുടർന്ന് നടന്ന വാക്കേറ്റത്തിനിടയിൽ മലൈച്ചാമി ഭാരതിരാജയെ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു.

You may also like:കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച; കൊടി സുനിയുടെ പങ്കും അന്വേഷിക്കുന്നു

ഗുരുതരമായി പരിക്കേറ്റ ഭാരതിരാജയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞെത്തിയ നാതം പൊലീസ് കേസെടുത്തു. ഭാരതിരാജയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരമേശ്വരിയുടെ ബന്ധുക്കൾ ഗൂഢാലോചന നടത്തിയാണ് ഭാരതിരാജയെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ പിതാവ് സേതുരാജൻ ആരോപിച്ചു. ഭാരതിരാജയെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സേതുരാജൻ ആരോപിക്കുന്നു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വിവാഹത്തിന് പിന്നാലെ വരന്‍റെ കരണത്ത് അടിച്ച് വധു ഇറങ്ങിപ്പോയി
Open in App
Home
Video
Impact Shorts
Web Stories