Also Read- വാളയാർ കേസ് : വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പുറത്താക്കണം': പെൺകുട്ടികളുടെ അമ്മ
സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് കുനൽ കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഔറംഗാബാദ് സ്വദേശിയായ ശ്രീരംഗ് കട്നേശ്വർക്കർ ആണ് പരാതിക്കാരൻ. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും കുനൽ കാമ്ര പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും, സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കാമ്ര ട്വീറ്റ് ചെയ്തിരുന്നു.
advertisement
Also Read- സംസ്ഥാനത്ത് ഇന്ന് 5537 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 57202 സാമ്പിളുകൾ
സുപ്രീംകോടതിയെ ഇകഴ്ത്തിക്കാട്ടാനുള്ള മനപൂർവമായ ശ്രമമാണ് നടന്നതെന്ന് അറ്റോർണി ജനറലിനുള്ള കത്തിൽ പരാതിക്കാരൻ പറയുന്നു. ട്വീറ്റുകൾ അധിക്ഷേപകരം എന്നു മാത്രമല്ല, തമാശയുടെയും കോടതി അലക്ഷ്യത്തിന്റെയും അതിർവരമ്പുകൾ ലംഘിക്കുന്നതാണെന്നും കെ കെ വേണുഗോപാൽ വ്യക്തമാക്കി. സുപ്രീംകോടതിയെ കാവിയണിയിച്ചതും കോടതി അലക്ഷ്യത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് അറ്റോണി ജനറൽ ചൂണ്ടിക്കാട്ടി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ പരമോന്നത കോടതിയെയും ജഡ്ജിമാരെയും അപമാനിക്കാമെന്ന തെറ്റിദ്ധാരണ ഇന്ന് ജനങ്ങൾക്കുണ്ടെെന്നും ഇത് ആശ്വാസകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ആത്മഹത്യ പ്രേരണക്കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമാണെന്ന് കാണിച്ചായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാൽ, നിരവധിയാളുകളുടെ ജാമ്യാപേക്ഷ തീർപ്പാക്കാതെ കിടക്കുമ്പോൾ അർണബിന്‍റെ ഹരജി അടിയന്തരമായി പരിഗണിച്ചതിനെതിരെയാണ് വിമർശനമുയർന്നത്. അർണബിന്‍റെ നിരന്തര വിമർശകനാണ് സ്റ്റാൻഡ് അപ് കൊമേഡിയനായ കുനാൽ കാമ്ര. നേരത്തെ വിമാനയാത്രക്കിടെ അർണബിനെ പരിഹസിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിമാന കമ്പനികൾ കാമ്രക്കെതിരെ യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു.