ഇക്കഴിഞ്ഞ ജനുവരി 31നായിരുന്നു സംഭവം. തന്റെ ഭൂമി കയ്യേറിയുള്ള റോഡ് നിർമ്മാണം ചോദ്യം അധ്യാപിക ചോദ്യം ചെയ്തിരുന്നു. ഇതിൽ കുപിതരായ പഞ്ചായത്ത് അംഗങ്ങൾ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് അധ്യാപിക പറയുന്നത്. തൃണമുല്‍ കോൺഗ്രസ് അംഗവും പഞ്ചായത്ത് ഉപമുഖ്യനുമായ അമൽ സർക്കാറിന്റെ നേതൃത്വത്തിലായിരുന്നു മർദനമെന്നാണ് ആരോപണം. ഇവരെ മർദിക്കുന്നത് കണ്ട് തടയാനെത്തിയ സഹോദരി സോമ ദാസിനെയും സമാനമായ രീതിയിൽ ഉപദ്രവിച്ചിരുന്നു.
advertisement
സഹോദരിമാരെ കാലുകൾ കൂട്ടിക്കെട്ടി റോഡിലൂടെ മർദിച്ച് വലിച്ചിഴച്ച് കൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും വൈറലായിരുന്നു. 'അനീതിക്കെതിരെ ശബ്ദം ഉയർത്തിയ തന്നെ അമല്‍ സർക്കാർ ഉൾപ്പെടെയുള്ള തൃണമുൽ അംഗങ്ങൾ ക്രൂരമായി മർദിച്ചു എന്നാണ് ഒരു ദേശീയ മാധ്യമത്തോട് സ്മൃതി വെളിപ്പെടുത്തിയത്. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അധ്യാപിക അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ തന്നെ തൃണമൂൽ കോണ്‍ഗ്രസ് അമലിനെ സസ്പെൻഡ് ചെയ്തിരുന്നു. വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അത് പൂര്‍ത്തിയാകുന്നത് വരെ ഇയാൾ സസ്പെൻഷനിൽ തുടരുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
