''രാജ്യത്തെ 20 ലക്ഷം വരുന്ന ദളിത് ജനതയ്ക്ക് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ഉടനടി ലഭ്യമാക്കണം. തോക്കുകൾ വാങ്ങാൻ 50 ശതമാനം സബ്സിഡി സർക്കാർ അനുവദിക്കണം. ഞങ്ങൾ സ്വയം പ്രതിരോധിക്കാം'' - ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ പറഞ്ഞു.
യുപിയിലെ ഹത്രാസിൽ 19 കാരിയായ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഭീം ആർമി അധ്യക്ഷൻ ഈ ആവശ്യവുമായി രംഗത്തത്തിയിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ്, എസ്.പി., മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ നേരത്തെ സസ്‌പെൻഡ് ചെയ്യുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
advertisement
Also Read- ഹത്രാസ് ബലാത്സംഗ കേസ് സി.ബി.ഐക്ക്; ഇരയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന് രാഹുലും പ്രിയങ്കയും
തോക്ക് ലൈസൻസിനായുള്ള ആവശ്യം ഉന്നയിച്ച ദളിത് ആക്ടിവിസ്റ്റ് സൂരജ് യെങ്‌ഡെ, 1995 ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) ചട്ടങ്ങൾ ഉദ്ധരിച്ച്, ഇത് വ്യക്തിയുടെയും സ്വത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ ആയുധ ലൈസൻസുകൾ നൽകാൻ സംസ്ഥാന സർക്കാരിനെ അധികാരപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി.
പ്രസ്താവനയോട് പ്രതികരിച്ച ബിജെപി എംപി രാകേഷ് സിൻഹ ഈ ആവശ്യം പരിഹാസ്യമാണെന്ന് വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ സർക്കാരും പൗരന്മാരെ ന്യായമായും ഫലപ്രദമായും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ഇത്തരം നിർദ്ദേശങ്ങളും ആവശ്യങ്ങളും (തോക്കുകൾക്കായി) പരിഹാസ്യമാണ് ”- ബിജെപി എംപി പറഞ്ഞു.
അനീതിയെ അഹിംസ പരാജയപ്പെടുത്തുമെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. “... ഗാന്ധിയൻ തത്ത്വചിന്തയാണ് ശരിയായ വഴി എന്ന് ഞാൻ വിശ്വസിക്കുന്നു. അനീതിക്കെതിരായ പോരാട്ടത്തിൽ അഹിംസ നിങ്ങളെ വിജയിപ്പിക്കും ”- കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.
ഇരയുടെ കുടുംബത്തിന് സിആർപിഎഫ് പരിരക്ഷ നൽകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും ശിവസേനയും ആവശ്യപ്പെട്ടു.