അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡി (യു) തങ്ങൾക്കേറ്റ തിരിച്ചടിയിൽ ചിരാഗ് പാസ്വാന്റെ എൽജെപിയെ പഴിക്കുമ്പോൾ, വോട്ട് വിഭജിച്ചതിന് അസദുദ്ദീൻ ഒവൈസിയെയാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്.
Also Read- 70 വർഷം; 17 തെരഞ്ഞെടുപ്പുകൾ; ബിഹാർ വോട്ട് ചരിത്രം ഇങ്ങനെ
നിലവിൽ 119 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ വൈകിട്ട് ആറിന് വ്യക്തമാക്കി. ഇതിൽ ഒൻപത് മണ്ഡലങ്ങളിലെ ഫലമാണ് പുറത്തു വിട്ടതെന്നും കമ്മിഷൻ പറയുന്നു.
Also Read ബിഹാറിൽ CPM മത്സരിച്ചത് നാല് സീറ്റിൽ; മൂന്ന് സീറ്റിൽ ലീഡുമായി മുന്നേറ്റം
advertisement
ആകെയുള്ള 243 സീറ്റിൽ എൻഡിഎ 123, മഹാസഖ്യം 113 എന്നിങ്ങനെയാണ് ലീഡ്. ആർ.ജെ.ഡി 76, ബിജെപി 72, ജെ.ഡി.യു 43, കോൺഗ്രസ് 20, സിപിഐ എംഎൽ 11, സിപിഎം 3, മറ്റുള്ളവർ 18 എന്നിങ്ങനെയാണ് ലീഡ്. ഈ സാഹചര്യത്തിൽ ആർജെഡി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമോയെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റു നോക്കുന്നത്.
അറുപതിലധികം മണ്ഡലങ്ങളിലാണ് അഞ്ച് ശതമാനത്തില്‍ കുറവ് വോട്ടിന്റെ ലീഡുള്ളത്. ഈ മണ്ഡലങ്ങളിൽ 20 മുതല്‍ 3000 വരെയാണ് ലീഡ്. ഇതിൽത്തന്നെ 45ഓളം സീറ്റുകളില്‍ ആയിരത്തില്‍ താഴെ മാത്രമാണ് ലീഡ്.