Also Read-'അത് ഒരു ആക്‌സിഡന്റായിരുന്നു'; ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് യോഗി
ബുലന്ത്ഷഹറിൽ ആൾക്കൂട്ട ആക്രമണത്തിൽ ഇൻസ്‌പെക്ടർ സുബോധ് കുമാർ സിംഗ് കൊല്ലപ്പെട്ടു രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രധാന പ്രതികളായ ബജ്‌റംഗ ദൾ , യുവമോർച്ച പ്രവർത്തകരെ പിടികൂടാൻ ഉത്തർപ്രദേശ് പൊലീസിന് കഴിഞ്ഞിട്ടില്ല. ഒളിവിൽ കഴിയുന്ന പ്രധാനപ്രതി യോഗേഷ് രാജ് നിരപരാധിയെന്ന് അവകാശപ്പെട്ടു വീഡിയോ പുറത്തുവിട്ടിരുന്നു. മറ്റൊരു പ്രതി ശിഖർ അഗർവാൾ ടിവി ചാനലുകൾക്ക് അഭിമുഖവും നൽകി. ഇതേപ്പറ്റി മൗനം പാലിക്കുന്നതിനിടെയാണ് പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ചു മൂന്ന് പേരുടെ അറസ്റ്റ്.
advertisement
ബുലന്ദ്ഷഹർ കലാപം: മുഖ്യ സൂത്രധാരൻ അറസ്റ്റിലായെന്ന വാർത്ത നിഷേധിച്ച് പൊലീസ്
യോഗേഷ് രാജ് നൽകിയ പരാതിയിൽ പേരില്ലാത്ത നദീം, റയീസ്, കാല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കലാപം ഉണ്ടാക്കിയ പ്രധാന കേസിൽ രണ്ടു പേരെ കൂടി കസ്റ്റഡിയിൽ എടുത്തതോടെ പിടിയിലായവരുടെ എണ്ണം 19 ആയി. കേസിൽ 27 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.
അതേസമയം മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിച്ച തന്റെ ഭർത്താവിന് നീതി ലഭിക്കുന്നില്ലെന്ന ആരോപണവുമായി സുബോധ് കുമാറിന്റെ ഭാര്യ രംഗത്തെത്തിയിട്ടുണ്ട്.
