സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സ്വാധീനം, ബലപ്രയോഗം, വിശ്വാസ വഞ്ചാന എന്നിവയിലൂടെ നടത്തുന്ന മതപരിവർത്തനങ്ങൾ നിരോധിക്കുക എന്നതാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്. ഇത്തരം നിയമവിരുദ്ധ മാർഗങ്ങളിലൂടെ മറ്റൊരാളെ മതപരിവർത്തനം ചെയ്യാൻ നേരിട്ടോ അല്ലാതെയോ ശ്രമിക്കുന്നതോ ഗൂഢാലോചന നടത്തുന്നതോ ശിക്ഷാർഹമാണ്.
രണ്ടോ അതിലധികമോ വ്യക്തികളെ മതപരിവർത്തനത്തിന് വിധേയമാക്കുന്നതിനെയാണ് കൂട്ടമതപരിവർത്തനമെന്ന് പറയുന്നത്. ഈ നിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളും കേസെടുക്കാവുന്നതും ജാമ്യം ലഭിക്കാത്തതുമായിരിക്കും. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, പട്ടികജാതി- പട്ടികവർഗം അല്ലെങ്കിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന കേസുകളിൽ ശിക്ഷ 10 മുതൽ 20 വർഷം വരെ തടവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയുമായിരിക്കും ശിക്ഷ.
advertisement
വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവർത്തനം നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ അസാധുവായി കണക്കാക്കപ്പെടുമെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.
